Monday, October 21, 2013

ചില പെരുന്നാൾ സ്മൃതികൾ

ബാല്യ കൗമാരങ്ങള്‍ തളച്ചിട്ട ഒരു ഹോസ്റ്റല്‍ മുറി കനലടങ്ങാതെ കിടപ്പുണ്ട് മനസിന്റെ പുറമ്പോക്കില്‍. കൊന്നമരത്തില്‍ നിന്ന് മഞ്ഞപ്പൂക്കള്‍ കൊഴിഞ്ഞുവീഴാന്‍ കൊതിച്ച നാളുകള്‍. കൊന്നപ്പൂവുകള്‍ ഞങ്ങള്‍ക്ക് വിഷുപ്പുലരിയുടെ ഓര്‍മ മാത്രമായിരുന്നില്ല സമ്മാനിച്ചത്. അടുത്തുവരുന്ന വാര്‍ഷികാവധിയുടെ മുന്നറിയിപ്പായിരുന്നു ആ മഞ്ഞപ്പൂക്കള്‍.
ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനുമെല്ലാം കിട്ടുന്ന വിരലിലെണ്ണാവുന്ന അവധി ദിനങ്ങള്‍. ചെറിയ പെരുന്നാളിന്റെ അവധി കഴിഞ്ഞെത്തിയാല്‍ പിന്നെ പുഴയിലേക്കുള്ള വഴിയരികില്‍ നിന്ന് ആരുമറിയാതെ പെറുക്കിയെടുത്ത മഞ്ചാടി മണികള്‍ ചെറിയ പ്ലാസ്റ്റിക് കുപ്പിയില്‍ അടച്ചുവെക്കും. ഓരോ പ്ര'ാതവും പുലരാന്‍ കാത്തിരിക്കും. ഉണര്‍ന്നു കഴിഞ്ഞാല്‍ ആദ്യം മഞ്ചാടി മണികളിലൊന്ന് എടുത്ത് ദൂരെ കളയും. ഉറ്റവരിലേക്കുള്ള അകലം അങ്ങനെ കുറഞ്ഞു കുറഞ്ഞു വരും.
വീട്ടില്‍ തിരിച്ചെത്തുന്ന നാള്‍ തുടങ്ങും പെരുന്നാളാഘോഷം. സകുടുംബം ഗള്‍ഫില്‍ കഴിയാനുള്ള മാതാപിതാക്കളുടെ ആഗ്രഹത്തിനു മുന്നില്‍ നിസഹായതയോടെ ബോര്‍ഡിംഗ് സ്‌കൂളുകളില്‍ കഴിയേണ്ടിവരുന്ന ബാല്യങ്ങള്‍ക്ക് അവരുടെ മോഹങ്ങള്‍ക്ക്, നഷ്ടമാവുന്ന നാളുകള്‍ക്ക് പകരം വെക്കാന്‍ നിങ്ങളെന്തു നല്‍കും.
 
'തടങ്കല്‍ പാളയ'ത്തില്‍ നിന്ന് തിരിച്ചെത്തിയവന്റെ മാനസികാവസ്ഥയില്‍ ആഘോഷിച്ച പെരുന്നാളുകള്‍ക്ക് മാധുര്യമേറിയത് അങ്ങനെയാണ്. സമാനമായിരുന്നു പ്രവാസവും. അവധിയില്‍ നിന്ന് അവധിയിലേക്ക് നീങ്ങുന്ന ദിനങ്ങള്‍ക്കിടയിലെ യാന്ത്രികതയായിരുന്നു അത്. മരുഭൂമിയിലെ ആദ്യ പെരുന്നാള്‍ യൂണിഫോമില്‍ ആഘോഷിക്കാനായിരുന്നു വിധി. പള്ളിക്കു മുന്നില്‍ മുസ്വല്ല വിരിച്ചവരുടെ കൂട്ടത്തില്‍, ജോലിക്കുപ്പായത്തിന്റെ വിയര്‍പ്പു ഗന്ധത്തില്‍ ഒരാളായി. സുജൂദില്‍ നനഞ്ഞ മുസ്വല്ലയും നീര്‍മുത്തുകള്‍ വിതുമ്പിയ മുഖവും ആരും കാണാതിരിക്കാന്‍ തുടക്കേണ്ടിയിരുന്നില്ല. സമാന ദുഃഖിതരുടെ നീണ്ട നിര, സന്തോഷത്തിന്റെ ആശ്ലേഷങ്ങള്‍ക്കിടയിലും കണ്ണീര്‍ തുള്ളികള്‍ക്കിടയിലൂടെ ഇരട്ടിച്ചു കണ്ടു.
 
എങ്കിലും ഗള്‍ഫിലെ പെരുന്നാളിന് പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ സവിശേഷതകളുണ്ടായിരുന്നു എന്നതാണ് നേര്. ആഘോഷത്തിന്റെ ചൂട് തിരിച്ചുപിടിക്കാനുള്ള പ്രവാസിയുടെ കൂട്ടായ ശ്രമങ്ങളില്‍ നിന്നാവണം പ്രവാസപ്പെരുന്നാള്‍ വര്‍ണാ'മായത്. പെരുന്നാള്‍ രാവിലാണ് പ്രവാസിയുടെ പെരുന്നാളൊരുക്കം. റെഡിമെയ്ഡ് വസ്ത്രശാലകളില്‍, ബാര്‍ബര്‍ ഷോപ്പുകളില്‍, ഇറച്ചിക്കടകളില്‍, സൂപ്പര്‍മാര്‍ക്കറ്റില്‍ അതങ്ങിനെ നീളും. അതിരാവിലെയുണര്‍ന്ന്, മസ്ജിദുകളിലേക്ക്. അറബിയും പാക്കിസ്ഥാനിയും ബംഗാളിയും മലയാളിയും എല്ലാം ചേര്‍ന്ന അത്തറിന്റെ സമ്മിശ്ര ഗന്ധങ്ങള്‍ ആസ്വദിക്കാം. പരസ്പരമാശ്ലേഷിക്കാം. ആണ്ടില്‍ ഒന്നോ രണ്ടോ ദിവസം ഒത്തുകിട്ടുന്ന കൂട്ട അവധിയുടെ സന്തോഷത്തില്‍ സഹമുറിയന്‍മാര്‍ക്കൊപ്പം കുബ്ബൂസിലും ഉപ്പുമാവിലും പ്രാതല്‍ കഴിക്കാം, ബിരിയാണിയൊരുക്കാം, ഒന്നിച്ച് വട്ടമിട്ടിരുന്ന് പാട്ടു പാടാം. തുടര്‍ന്ന് കുടുംബ സുഹൃത്തുക്കളുടെ വീടുകളിലേക്ക് ഉള്‍വലിയാം. ആഘോഷങ്ങള്‍ക്ക് നാടിന്റെയോര്‍മകളില്‍, വീടിന്റെ പരിസരങ്ങളില്‍ നിന്ന് കഥകളുടെ വര്‍ത്തമാനങ്ങള്‍ പരതാം. ഇങ്ങനെയൊക്കെയാണ് ഗള്‍ഫിലെ പെരുന്നാള്‍ ഇപ്പോള്‍ ഓര്‍ത്തെടുക്കുന്നത്.
അജ്മാനിലെ കടല്‍ക്കരയില്‍, അബുദാബിയിലെ കോര്‍ണീഷില്‍, ഷാര്‍ജയിലെ ജസീറാ പാര്‍ക്കില്‍, അബ്രയില്‍, ദേരയില്‍, ജുമൈറയില്‍, മംസാറില്‍, തണുപ്പും സ്വച്ഛതയും തേടിയ ഒട്ടനേകം പെരുന്നാള്‍ സായാഹ്നങ്ങള്‍.
 
തിരികെ നാടണഞ്ഞപ്പോള്‍ കുടുംബവും കൂട്ടുകാരും നാട്ടുകാരുമൊക്കെ നിത്യ കാഴ്ചകളില്‍ നിറയുമ്പോള്‍ ആഴ്ചകള്‍ തോറും കല്യാണ വീടുകളിലും സല്‍ക്കാര മേളകളിലും സജീവമാകേണ്ടി വന്നപ്പോള്‍ ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ ആശ്വാസമായെത്തുന്ന 'ഹര്‍ത്താല്‍' ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ഇവിടെ ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നഷ്ടമാകുന്നുണ്ടോയെന്നത് സ്വാഭാവിക സംശയം മാത്രം.
 
എങ്കിലും പ്രവാസീ, കാത്തിരിപ്പിന്റെ സുഖം, ഉറ്റവരുടെ സ്‌നേഹ സാന്ത്വനം, ഫോണിലും ചാറ്റിലും കൊഞ്ചുന്ന പിഞ്ചോമനകളുടെ ഇണക്കവും പരി'വങ്ങളും. പടിയിറങ്ങിപ്പോയ മണ്ണിലേക്ക് വലിച്ചടുപ്പിച്ച് നിര്‍ത്തുന്ന എന്തെല്ലാം സ്വപ്‌നങ്ങളുണ്ട് നിനക്ക് കൂട്ടിന്. രണ്ടു കരകള്‍ക്ക് നടുവില്‍ റബര്‍ കയറില്‍ വലിച്ചുകെട്ടിയ തോണിയാണ് നീ. സ്‌നേഹത്തിന്റെ വന്‍കരയിലേക്ക് അടുക്കാനൊരുങ്ങുമ്പോഴായിരിക്കും അതിജീവനത്തിന്റെ മറുകര നിന്നെ തിരികെ വിളിക്കുന്നത്. അപ്പോള്‍, ആഘോഷിക്കപ്പെടേണ്ടത് നീയുള്ള കരകളില്‍ തന്നെയെന്ന് സമാശ്വസിക്കുക. ഒരു വേള അവിടെ തന്നെയാണ് ആഘോഷമെന്നും      

Tuesday, February 26, 2013

വീണ്ടുമൊരു തിറക്കാലം



ര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊടോളിഎടത്തിലെ തിറ ഉത്സവത്തിന് കൂടാന്‍ കഴിഞ്ഞത്
കുഞ്ഞു നാളിന്‍റെ ര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന തേന്‍മിഠായിയുടെ മധുരവും പച്ചനിറത്തിലൊരു പ്ളാസ്റ്റിക്ക് കാറും 
അത് വാങ്ങി തന്ന മുഖം മാഞ്ഞു പോയ ന്‍റെ അമ്മാവനും
മണ്ണാന്‍തൊടിക്കാരുടെ  കൊയ്ത്ത് കഴിഞ്ഞ  പാടത്തെ വെളുത്ത കുറ്റികളും,
നിറ നിലാവില്‍  കുളിച്ച തിറയും ചെണ്ടക്കാരും പെട്രോള്‍മാക്സുകള്‍ വെട്ടം വീഴ്ത്തുന്ന ര്‍ണ്ണവളകള്‍, ആലവട്ടങ്ങള്‍,കളിപ്പാട്ടങ്ങള്‍ ബലൂണുകള്‍,പീപ്പികള്‍..
അതിനു ചുറ്റും കൂടി നില്‍ക്കുന്ന ഗ്രാമത്തിലെ വിസ്മയ നയനങ്ങള്‍, കുഞ്ഞു കുറുമ്പുകള്‍‍.


കൊടോളി ഗ്രാമത്തിന്‍റെ ഉത്സവമാണ് എടത്തിലെ തിറ.
നരിക്കുനിയില്‍ നിന്നും പാലങ്ങാട് നിന്നും നിറഞ്ഞൊഴുകുന്ന കൈത്തോടുകളും നാട്ടുവഴികളും താണ്ടിയാല്‍ പണ്ട് കൊടോളിയിലെത്താംഇന്ന് തൊടില്ല റോഡുണ്ട്.
ഒടുപാറയില്‍ നിന്നും കൊടോളി നിന്നും കല്ല്യാണം കഴിഞ്ഞ്  മറ്റ് ദേശങ്ങളില്‍ ചേക്കേറിയ ആണുംപെണ്ണുമെല്ലാം ജാതി മത ഭേദമന്യേ  ആണ്ടിലൊരു നാള്‍ സ്വദേശത്തു സംഗമിക്കുന്ന അപൂര്‍ ദിനമാണിത്അവര്‍ കൈകുഞ്ഞുങ്ങളെയുമായി വൈകുന്നേരത്തോടെ പാതയോരങ്ങളില്‍ ഹാജരുണ്ടാവും.
പാറുവും അമ്മിണിയും ആയിഷയും പാത്തുമ്മയും എല്ലാം കലപില കൂട്ടുന്ന പിള്ളേരെ മറന്ന് വിശേഷങ്ങള്‍ പറഞ്ഞിരിക്കുമ്പോള്‍ ചെണ്ട മേളത്തിന്‍റെയും വാദ്യ ഘോഷത്തിന്‍റെയും 
അകമ്പടിയോടെ എഴുന്നെള്ളത്ത് വരികയായി.



കൊടോളി ഗ്രാമത്തിന്‍റെ പടിഞ്ഞാറേ അതിരില്‍ മുക്കാലുംപാറ എന്ന കുന്നിന്‍ മുകളില്‍ നിന്നാണ് എഴുന്നെള്ളത്ത് ആരംഭിക്കുന്നത്. ഗ്രാമത്തിനു  മീതെ ഏതു നിമിഷവും പതിക്കാമെന്ന നിലയില്‍ വലിയൊരു പാറക്കല്ല് ചരിഞ്ഞു നില്‍പ്പുണ്ട്.
”നാട്ടിക്കല്ല്” എന്നറിയപ്പെടുന്ന കല്ലിനെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യ കഥകള്‍ പലതും ഉമ്മയുടെ വീട്ടില്‍ അന്തിയുറങ്ങിയിരുന്ന കാലത്ത് കേട്ടതോര്‍മയുണ്ട്. വിസ്മയകരമായ  ചില അടയാളങ്ങള്‍ ഭൂമിയില്‍ ദൈവം ദൃഷ്ടാന്തങ്ങളായി നമുക്ക് മുന്നില്‍  പടുത്തു വച്ചിട്ടുണ്ട്. അവയിലൊന്നായി നാട്ടിക്കല്ലും ഞങ്ങളുടെ സ്വന്തമായി ഉയര്‍ന്നു നില്‍ക്കുന്നു.
നാട്ടിക്കല്ലില്‍ പൂജകള്‍ അര്‍പ്പിച്ച് ഗജവീരന്മാരുടെ അകമ്പടിയോടെ പഴക്കുലകളും ഇളനീരും തൂക്കിയ ചുമട്ടുകാരും താലപ്പൊലിയും വാദ്യങ്ങളുമായി നീങ്ങുന്ന യാത്രയുടെ  അര്‍ത്ഥമോര്‍ത്ത് വ്യാകുലപ്പെടാനൊന്നും നമ്മളില്ല. ഇത് ഗ്രാമത്തിന്‍റെ സ്വന്തം ഉത്സവമത്രേ.



മുന്‍ നിരയില്‍ തന്നെ ഉണങ്ങിയ വാഴ ഇല ദേഹത്ത് ചുറ്റിയ കോലം അടിവച്ചുനീങ്ങുന്നുവഴിയരികില്‍ കൂടി നില്ക്കുന്നവര്‍ അവര്‍ക്ക് ദക്ഷിണ ല്‍കുന്നു.
എഴുപതിനു മുകളില്‍ പ്രായമുള്ള വകയിലെ ഒരു മൂത്തമ്മയെ അപ്പോഴാണ്‌ കാണുന്നത്അടുത്ത ഗ്രാമത്തില്‍  മകന്‍റെ  വീട്ടില്‍  പേരക്കുട്ടികളെ കളിപ്പിച്ച് കൊണ്ടിരിക്കെ  മുങ്ങിയതാണ് കക്ഷിഎടത്തിലെ തിറ കൂടാന്‍, പണ്ട് മുതലേ ശീലിച്ചു പോയതല്ലേ.
അവരുടെ പഴയ ഗാങ്ങില്‍ ഇന്ന് അവശേഷിക്കുന്നവരെല്ലാം കൂടെ തന്നെയുണ്ട്.വെറ്റില പങ്കു വെച്ചും, നീട്ടി തുപ്പിയും “കിസ്സ” പറഞ്ഞ് രസിക്കുന്നതിനിടെയാണ് കോലം കടന്നു വരുന്നത്.മടിശീലയില്‍ നിന്ന് പത്തിന്‍റെ നോട്ടെടുത്ത് ദക്ഷിണ കൊടുത്തു മൂത്തുമ്മ.


കഴിഞ്ഞ ദിവസം കല്യാണം കഴിഞ്ഞ യുവതികള്‍ മുതല്‍ തലമുറകളുടെ ഒരു സംഗമം തന്നെ ഒടുപാറയിലെ കവലയില്‍ പീടിക വരാന്തയിലും ടെറസിലും പാറയുടെ മുകളിലും സ്കൂളിന്‍റെ മുറ്റത്തുമായി കാത്തിരിപ്പുണ്ട്. പടക്കവും കത്തിക്കാനുള്ള ഓലചൂട്ടുകളും പതിവ് പോലെ മുന്നേ നടക്കുന്നു. ഇടയ്ക്കിടെ ദിക്കുകള്‍ നടുക്കി പൊട്ടുന്നു. ഒടുപാറയില്‍ അല്‍പ സമയം എഴുന്നെള്ളത്ത് നിശ്ചലമാകും. കൂടി നില്‍ക്കുന്നവരെ സന്തോഷിപ്പിക്കാന്‍ താളമേളങ്ങള്‍ ഒന്ന് കൊഴുക്കും.  മേളക്കാര്‍ക്ക് സ്ഥലത്തെ മുസ്ലിം ചെറുപ്പക്കാരുടെ വക നാരങ്ങാ വെള്ളമുണ്ടാകും. കുന്നിറങ്ങി വന്നവര്‍ക്ക് ദാഹമകറ്റിയ ശേഷം വീണ്ടും മുന്നോട്ട്. സൂര്യന്‍ അസ്തമിച്ചു തുടങ്ങിയ ചുവപ്പിന്‍റെ  ക്യാന്‍വാസില്‍ പെണ്‍പടയും കുട്ടിപ്പട്ടാളവും വീടുകളിലേക്ക് തിരിക്കും. അല്‍പ്പം മുതിര്‍ന്നവരാകട്ടെ എഴുന്നെള്ളത്ത് എത്തും മുമ്പേ കുറുക്കു വഴികള്‍ കടന്ന് വാഴപ്പമ്പത്തെ മതിലുകളില്‍ സ്ഥാനം പിടിക്കാന്‍ വണ്ടി വിടും.

കൂട്ടുകാരന്‍ ശരീഫിനോപ്പം ഉത്സവപ്പറമ്പില്‍ വെറുതെ നടന്നു. മുമ്പൊക്കെ രീഫിന്‍റെ തറവാട് വക വയലിലായിരുന്നു ഉത്സവം നടന്നിരുന്നത്. അമ്മാവന്മാരോടൊപ്പം അന്ന് തിറ കാണാന്‍ പോയ രാത്രി. കളിപ്പാട്ടങ്ങള്‍ അടുക്കി വച്ച കടകളിലൊന്നില്‍ നിന്ന് പച്ച നിറമുള്ള ഒരു പ്ലാസ്റ്റിക് കാര്‍ വാങ്ങി തന്ന മൂസകുട്ടി എന്ന സദാ പുഞ്ചിരിക്കുന്ന മുഖം. പാലങ്ങാടെക്കുള്ള യാത്രയില്‍ ഇതേ പാടവരമ്പ് മുറിച്ചു കടക്കവേ ശക്തമായ ഒരു മിന്നല്‍പിണര്‍ അകാലത്തില്‍ തട്ടിയെടുത്ത നടുക്കുന്ന സായാഹ്നം. ഓര്‍മകളില്‍ എവിടെയും ഇന്ന് ആ മുഖം തെളിയാറില്ല. നിറഞ്ഞൊഴുകിയ പാടവും തോടും തൊടികളും നെല്‍കൃഷിയുമെല്ലാം മറവിയിലാണ്ട പ്രതാപത്തിന്‍റെ കഴിഞ്ഞകാലമോര്‍ത്ത് നാം വ്യാകുലപ്പെടാറില്ല. 


ഉത്സവങ്ങള്‍ പലത് വീണ്ടും കഴിഞ്ഞു. തലമുറകള്‍ കൈമാറി കിട്ടിയ ചെണ്ടകളിലെ യുവതാളങ്ങള്‍ അമ്പലപ്പറമ്പില്‍ അരങ്ങു തകര്‍ക്കുന്നു. എടത്തിലെ അമ്പലപ്പടിയില്‍ കല്‍പ്പടവുകള്‍ക്ക് ഇരു വശങ്ങളിലും രണ്ട് സിംഹങ്ങള്‍ ഇരിപ്പുണ്ട്. ജീവനില്ലാത്ത ആ രൂപങ്ങളെ ഭയന്ന് വഴി മാറി നടന്ന എത്ര വൈകുന്നേരങ്ങള്‍. അശേഷം ഭയമില്ലാതെ ഞാനവയെ തൊട്ടു. വാദ്യമേളങ്ങളുടെ  ദ്രുതതാളത്തില്‍ ഗ്രാമത്തിന്‍റെ ഉത്സവത്തില്‍ ലയിച്ച് ആലവട്ടവും വര്‍ണ്ണവിളക്കുകളും ,ചുക്കുകാപ്പിയും,പൊരിയും,പിന്നിട്ട് തിരക്കുകളിലേക്ക് വീണ്ടും തിരികെ ഒരു യാത്ര.





prev next