Friday, July 23, 2010

ഭീകരതയുടെ അടയാളം


നഗ്നനായി പിറന്നപ്പോള്‍ അയാള്‍വലിയ വായില്‍ നിലവിളിച്ചു.

ആരോ സമ്മാനിച്ച ഒരു തുണ്ടം തുണി കൊണ്ട്ആദ്യമായി നാണം മറച്ചു.

അയാളുടെ സമ്മതമില്ലാതെ തന്നെ,

ഇളം നെറ്റിയില്‍ ചിലര്‍ ചന്ദനം ചാര്‍ത്തി,

ഒരു പാത്രം വെള്ളത്തില്‍ മാമോദിസ മുക്കി,

ലിംഗാഗ്രത്തിലെ ഇളം തൊലി ചെത്തിയായിരുന്നുമറ്റു ചിലര്‍ സംതൃപ്തരായത്.

അപ്പോഴെല്ലാം അയാള്‍ കരഞ്ഞു വിളിച്ചു കൊണ്ടിരുന്നു .

പിന്നീട്പരിണാമ ദശയിലേപ്പോഴോചന്ദന ക്കുറി മാഞ്ഞു പോയി,

മാമോ ദിസാ വെള്ളംപെരു മഴയില്‍ മീനച്ചിലാറിന്റെ കരുത്തായി.

പക്ഷെ,

ലിംഗാഗ്രത്തിലെ ആ അടയാളം മാത്രംമാഞ്ഞു പോയില്ല.

തീവ്രാനുഭവത്തിന്റെ വേദനയും പേറി,

''ഭീകരതയുടെ''

അടയാളമായിസംശയങ്ങളുടെ നിഴലായി,

ആ കരിഞ്ഞ മുറിപ്പാട് മാത്രം ഇപ്പോള്‍ ബാക്കിയായി.
prev