വൈകുന്നേരം ഒഴിഞ്ഞിരുന്ന് ഒരു ചായ കുടിക്കാനാണ് ഞാനാ ബേക്കറിയിൽ കയറാറുള്ളത്. ഇരിക്കാനുള്ള ഒരിടം എന്നതിൽ കവിഞ്ഞ ഒരു പ്രത്യേകതയും ആ കടയിലെ ചായക്കോ കടികൾക്കോ ഇന്ന് വരെ നൽകാനായിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇന്നലെ കയറിയപ്പോൾ പുതിയ ഒരാളാണ് ക്യാഷിൽ. സപ്ലയറും മാറിയിട്ടുണ്ട്.ബോർഡൊക്കെ ഒന്ന് മിനുക്കി അകത്തും ചില ക്രമീകരണങ്ങളൊക്കെ വരുത്തിയിട്ടുണ്ട്. ഒരു നാലഞ്ച് ലക്ഷം പൊടിച്ചു കാണും.
വെറുമൊരു ചായയും കടിയും പറഞ്ഞതോടെ അതെടുക്കാൻ അവിടത്തെ പരവേശം കണ്ടാലറിയാം പുതിയ ആളുകളാണെന്ന്. ചായ കൊണ്ട് തന്നത് കൗണ്ടറിൽ നേരത്തെ കണ്ട ചെറുപ്പക്കാരനാണ്.
"ഗൾഫിൽ ആയിരുന്നല്ലേ?" കുശലാന്വേഷണങ്ങൾക്കിടയിൽ ഞാൻ ചോദിച്ചു.
"അതെ.. കഴിഞ്ഞ മാസം നിർത്തി പോന്നു. ഈ കട കൊടുക്കുന്നെന്ന് കേട്ടപ്പോൾ ഏറ്റെടുത്തു. മൂപ്പർ ഗൾഫിൽ പോകാൻ വേണ്ടി വിറ്റതാ"
കഴിഞ്ഞ അഞ്ചാറ് വർഷത്തിനിടെ ഞാനിത് എത്ര തവണ കേട്ടു എന്നറിയില്ല. എത്ര പേരെ ഇതേ രൂപത്തിൽ പരിചയപ്പെട്ടു എന്നും നിശ്ചയമില്ല. ഒരു കാര്യം ഉറപ്പാണ്. മിക്കവരും പ്രവാസം അവസാനിപ്പിച്ച് നാട്ടിലൊരു സംരംഭവുമായി മുന്നോട്ട് പോകാൻ തയാറായി വന്നവരായിരുന്നു. ഇവരിൽ പലരുടെയും കഥകൾ ഞാനിവിടെ ഇരുന്ന് കേട്ടതാണ്. കുറെ കാലം പ്രവാസിയായിരുന്നതിനാൽ അവർ പറഞ്ഞ കഥകളിളെല്ലാം ഞാൻ എന്നെ കണ്ടെത്തിയിരുന്നു.അവരുടെ സ്വപ്നങ്ങളുടെ രസതന്ത്രം എനിക്ക് പെട്ടന്ന് ഉൾക്കൊള്ളാമായിരുന്നു.
ഈ അങ്ങാടി അവസാനിക്കുന്നിടത്താണ് ഷാഹിദിന്റെ ഫർണിച്ചർ ഷെഡുള്ളത്. ഞങ്ങൾ നേരത്തെ തന്നെ നല്ല പരിചയക്കാരാണ്. എനിക്കൊരു ടീപ്പോയി ഉണ്ടാക്കി തരാൻ വേണ്ടി അവനെ ഏല്പിച്ചിട്ട് മാസങ്ങളായി.ഇടക്ക് കാണുമ്പോൾ "നമുക്ക് പെട്ടന്ന് സെറ്റാക്കാം ഒരു കടയുടെ ഉത്‌ഘാടനം ഈ മാസമുണ്ട് അതൊന്ന് കഴിഞ്ഞോട്ടെ" എന്നാണ് സ്ഥിരം പറയുക. ഫർണിച്ചർ പണി മെല്ലെ സൈഡാക്കി വച്ച് അവനിപ്പോൾ ഇന്റീരിയർ വർക്കിന് പിന്നാലെയാണ്. അതാകുമ്പോ കറണ്ട് ബിൽ മുതൽ സംഭാവന പിരിവ് വരെയുള്ള പലതും ലാഭിക്കാം. പണിയാണെങ്കിൽ പണിയോട് പണി.പത്ത് ബംഗാളികളും അവനും ഒരു ഓട്ടോ വണ്ടിയും ഒരു മിനിറ്റ് നിൽക്കാൻ നേരമില്ലാതെ ഓടുന്നത് കാണാം. "കുറെ ഗൾഫ്കാരിങ്ങനെ പൈസയും കൊണ്ട് പിന്നാലെ കൂടുമ്പം എങ്ങനെയാ നിൽക്കാൻ നേരം" എന്നാണ് ഇടക്കവൻ തമാശ പറയാറ്. അവൻ പറയുന്ന ഒരു കടയുടെ ഉത്‌ഘാടനം ചില മാസങ്ങളിൽ ഒന്നും രണ്ടുമൊക്കെയാവാം. ഓരോ സംരംഭകന്റെയും സ്വപ്നങ്ങൾക്കനുസരിച്ച് വലുതാവുകയും ചെറുതാവുകയും നിറം മാറുകയും ചെയ്യുന്ന സ്ഥാപനങ്ങൾ കൊണ്ട് നമ്മുടെ നാട് വികസിക്കുന്ന കാഴ്ചയാണ് എങ്ങുമുള്ളത്. ഇവയിൽ പലതും കെട്ടിപ്പൊക്കുന്നതാകട്ടെ മുമ്പേ ഗമിച്ച സ്വപ്നാടകരുടെ നഷ്ടസ്വപ്നങ്ങൾക്ക് മീതെയാണ് താനും.
വർഷങ്ങൾക്ക് മുമ്പാണ് ഷമീമിനെ കണ്ട് തുടങ്ങിയത്. ഇടക്കൊരു പൊറാട്ട കഴിക്കാൻ തോന്നുമ്പോൾ കയറി ചെന്നിരുന്ന ഒരു സാധാരണ ഹോട്ടൽ. വർഷങ്ങൾ സൗദിയിൽ ജോലി ചെയ്ത് തിരിച്ച്ചെത്തിയ ആളാണ് ഷമീം. കച്ചവടമൊക്കെ അങ്ങനെ തട്ടിയും മുട്ടിയും പോകുന്ന കാലത്ത് പൂട്ടണോ നിക്കണോ തിരിച്ച് ഗൾഫ് പിടിക്കണോ എന്നൊക്കെയുള്ള സന്ദേഹങ്ങൾ പങ്ക് വെക്കാവുന്ന ഒരാളെന്ന നിലയിൽ ഞങ്ങൾ അടുപ്പത്തിലായി. ഒരു ദിവസം അവന്റെ കടക്ക് മുന്നിലെ ചെറിയ കോണിൽ ഉപയോഗിച്ച കുറെ ബേക്കറി അലമാരകളും ഓവനും അടുപ്പുകളും മറ്റും കൂട്ടിയിട്ടിരിക്കുന്നു. വില്പനക്ക് എന്നൊരു ബോഡുമുണ്ട്. പഴയൊരു പ്രവാസി സുഹൃത്ത് തുടങ്ങി കുടുങ്ങിയ ബേക്കറി ഒഴിവാക്കി തിരിച്ചു പോകുമ്പോൾ ഏൽപ്പിച്ചു പോയതാണ്. വിലയൊന്നും നോക്കണ്ടാ കിട്ടിയതിനു കൊടുത്തോളാൻ പറഞ്ഞു.
അടുത്ത ആഴ്ച ചെന്നപ്പോൾ അതൊക്കെ കാലിയായിരുന്നു. ബേക്കറി തുടങ്ങാൻ പോകുന്ന ആരോ അതെല്ലാം വാങ്ങിച്ചു കൊണ്ടുപോയി.ചില്ലറ ലാഭമൊക്കെ കിട്ടിയത്രേ.ഇപ്പോൾ
വേറെ ചില ഐറ്റംസ് എത്തിയിട്ടുണ്ട്. വില കിട്ടിയാൽ അകത്തുള്ളതും ഞാൻ കൊടുക്കുമെന്ന് അവൻ പറഞ്ഞത് ഞാൻ തമാശയാക്കി. എന്നാൽ അവൻ വാക്ക് പാലിച്ചു. കുറച്ച് ദിവസം കഴിഞ്ഞു ചെല്ലുമ്പോൾ അവന്റെ ഹോട്ടൽ മുഴുവൻ പഴയ അടുപ്പും അലമാരയും ഫ്രിഡ്ജും ഫ്രീസറും മറ്റുമായി നിറഞ്ഞിട്ടുണ്ട്. സപ്ലയർ ബംഗാളി അലമാരയുടെ തുരുമ്പൊക്കെ പോക്കി പെയിന്റടിക്കുന്നു. തൽക്കാലം ഒന്ന് മാറ്റിപ്പിടിക്കാൻ തീരുമാനിച്ചു. പഴയ ഫ്രിഡ്ജ് പൊടിതട്ടുന്നതിനിടയിൽ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
പിന്നീട് അത് വഴി പോകുമ്പോൾ ആ കടയിൽ തിരക്ക് വർദ്ദിച്ചു വരുന്നതും അതിനടുത്ത മുറികൾ കൂടി ഷമീമിന്റെ കടയാവുന്നതും ആ ഭാഗത്തെ ചില ഗോഡൗണുകൾ അവന്റെ കയ്യിൽ വരുന്നതുമൊക്കെ കാണാൻ സാധിച്ചു. പിന്നീട് കണ്ടപ്പോൾ
"ഗൾഫിൽ പോകണ്ടേ ഷമീമേ" എന്ന ചോദ്യത്തിന് "
"എന്തിന് ഗൾഫ്‌കാരൊക്കെ ഇപ്പൊ ഇവിടെ വരുന്നുണ്ടല്ലോ" എന്നായിരുന്നു അവന്റെ മറുപടി.
ഒരു ഗൾഫ്കാരൻ വന്ന് കുറെ സാധനങ്ങളും വാങ്ങി എവിടെയെങ്കിലും ഒരു ഹോട്ടൽ തുടങ്ങും. കുഴിമന്തി, പ്രവാസി തട്ടുകട തുടങ്ങിയ ക്ളീഷേ ബോഡും വക്കും. ആദ്യത്തെ കുറച്ച് ദിവസം ഓന്റെ വീട്ടുകാരും കുടുംബക്കാരുമൊക്കെയായി നല്ല തിരക്കായിരിക്കും. നാട്ടിലെ യുവാക്കളൊക്കെ ഇടക്കൊന്ന് വന്ന് രുചി നോക്കിപ്പോകും. കുറച്ചു ദിവസം കഴിഞ്ഞാൽ കുഴിയുമില്ല മന്തിയുമല്ല എന്നറിയുന്നതോടെ അവർ പുതിയ രുചി തേടും.പിന്നെ പിന്നെ അവനും ബംഗാളിയും മാത്രം ബാക്കിയാവും. അപ്പോഴേക്കും വലിയ കടവും ബാധ്യതയും ആയിട്ടുണ്ടാകും.അപ്പോൾ അവൻ വീണ്ടുമെന്റെ അടുത്ത് വരും. എന്തെങ്കിലും തന്ന് ഇതൊന്ന് തിരിച്ചെടുക്കാൻ.അടുത്ത ആൾ ഗൾഫിൽ നിന്ന് വരുമ്പഴേക്ക് ഞാൻ അതൊക്കെ തുടച്ചു വൃത്തിയാക്കി വക്കും. ഹോട്ടൽ, തട്ടുകട, ബേക്കറി, കൂൾബാർ അങ്ങിനെ പ്രവാസി സംരംഭകർക്ക് ആവശ്യമായത് എന്തും മിതമായ നിരക്കിൽ ഇവിടെ കിട്ടും. തിരിച്ചെടുക്കുമെന്ന ഉറപ്പുമുണ്ട്.ആ അങ്ങിനെ ഒരു റൊട്ടേഷനിൽ തെറ്റില്ലാതെ പോകുന്നു. നമ്മുടെ സെക്കൻഡ് ഹാൻഡ് ഐറ്റംസൊന്നും പിടിക്കാത്ത വേറെ കുറെ ആളുകളുണ്ട്. മിക്കവാറും കുറെ പേർ ഷെയറിട്ട് തുടങ്ങുന്ന പരിപാടി. അവര് കോയമ്പത്തൂരും മൈസൂരുമൊക്കെ പോയി പുത്തൻ സാമഗ്രികൾ കൊണ്ടിറക്കും. കട പൂട്ടുമ്പോ അതും വാങ്ങേണ്ട ചുമതല എനിക്ക് തന്നെയാണ്. ഓരോ ചായ കുടിച്ച് കൊണ്ട് ഞങ്ങൾ സംസാരിച്ചിരുന്നു.
"ദേ ആ ഫ്രിഡ്ജ് കണ്ടോ രണ്ട് വർഷം കൊണ്ട് അഞ്ച് തവണയാണ് ഞാനത് വിറ്റത്. എനിക്ക് ഏറ്റവും കൂടുതൽ ലാഭം നേടിത്തന്ന ആ സാധനം ഓർമക്കായി സൂക്ഷിച്ചു വച്ചാലോ എന്നാലോചിക്കുകയാണ് ഞാൻ."
സത്യത്തിൽ ചിരിക്കണോ കരയണോ എന്ന ഒരു മാനസികാവസ്ഥയിലായി ഞാനപ്പോൾ.
ഓരോ പ്രവാസിയുടെയും എത്ര നാളത്തെ സ്വപ്നങ്ങളാണ് നാട്ടിലെ ശിഷ്ടകാല സുന്ദരജീവിതം. പ്രഭാതത്തിനു മുമ്പേ മുഴങ്ങുന്ന അലാറത്തിന്റെ നിലവിളിയിൽ തുടങ്ങുന്ന നിശ്ശബ്ദ നെടുവീർപ്പുകൾ തലമുറകൾ രണ്ടോ മൂന്നോ കൈമാറി വന്ന മാറ്റങ്ങളൊന്നും ഉൾക്കൊള്ളാൻ മാത്രം ഇപ്പോഴും വളർന്നിട്ടില്ല. സാധാരണ പ്രവാസിയുടെ അതിജീവന പ്രതീക്ഷകൾ അനന്തമായി പായുന്ന സമയ സൂചികൾ പോലെ നീളുന്നതാണ്. എങ്ങിനെയെങ്കിലും കരപിടിക്കാൻ സാധിക്കുന്ന ആളുകളുടെ ഇന്നത്തെ അവസ്ഥയാണ് മേൽ പറഞ്ഞ അനുഭവ സാക്ഷ്യങ്ങൾ. ഇരുപതും മുപ്പതും വർഷങ്ങൾ നീണ്ട പ്രവാസപ്പെരുമഴക്കൊടുവിൽ ഏറെ പ്രതീക്ഷകളോടെ നാടണയുന്നവർ നേരിടുന്ന മാനസിക അടിയന്തിരാവസ്ഥയും സാമ്പത്തിക സന്ദേഹങ്ങളും ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട്.
കാലമേറെ മാറിയിട്ടും നാടും നാട്ടുകാരും മാറിയിട്ടും തട്ടുകടയിൽ നിന്നും കുഴിമന്തിയിൽ നിന്നും കരകയറാത്ത സംരംഭക സ്വപ്നങ്ങളാണ് ഇന്നും സാധാരണ പ്രവാസിയുടേത്. ആട്, കോഴി, കന്നുകാലി ഫാമുകൾ, ബേക്കറി, കൂൾബാർ, പച്ചക്കറിവണ്ടി, ടാക്സി മുതൽ നാലഞ്ച് പേർ ചേർന്ന് തുടങ്ങുന്ന ചെറുകിട കച്ചവടങ്ങളിൽ ഒതുങ്ങുകയാണ് പ്രവാസി സംരംഭങ്ങളിപ്പോഴും. ഒരാൾ തുടങ്ങി വിജയിപ്പിച്ച് കരകയറിയ സംരംഭങ്ങൾ അതേ പടി പകർത്തുകയെന്ന ഒട്ടും ശ്രമകരമല്ലാത്ത മാർക്കറ്റ് സ്റ്റഡിയാണ് (കമ്പോള പഠനം) മലയാളികൾക്ക് ഇന്നുമിഷ്ടം. അതിന് ഗൾഫെന്നോ നാടെന്നോ വ്യത്യാസമില്ല.
അയാൾ തുടങ്ങുന്ന സമയം, പ്രദേശത്തിന്റെ ആവശ്യം, ഉപഭോഗ്താക്കളുടെ താല്പ്പര്യങ്ങളൾ,സമാനമായ സംരംഭങ്ങൾ,മത്സര സാധ്യതകൾ, നമ്മുടെ മാത്രം പ്രത്യേകതകൾ,വിപണന തന്ത്രം, തുടങ്ങി പല ഘടകങ്ങളും വ്യക്തമായി പഠിക്കാനും മനസ്സിലാക്കാനും ചിലവഴിക്കുന്ന പണവും സമയവുമാണ് ഓരോ സംരംഭത്തിന്റെയും ഭാവി നിർണയിക്കുന്നത്. ഇതൊന്നുമില്ലാതെ എല്ലാം ഭാഗ്യത്തിന് വിട്ടുകൊടുക്കുന്ന അപകടകരമായ രീതിയാണ് നമ്മളിപ്പോഴും പിൻ തുടരുന്നത്. ഇത് നാം തുടങ്ങുന്ന സംരംഭത്തിന് മാത്രമല്ല മറ്റുള്ള കച്ചവടക്കാരുടെ നിലനിൽപ്പ് കൂടി അവതാളത്തിലാക്കും. അതാണ് നാട്ടിലിപ്പോൾ കാണുന്ന കുഴിമന്തി ദുരന്തം.
ഓരോ നിമിഷവും പുതിയ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്ന തലത്തിലേക്ക് നെറ്റ്‌വർക് കണക്ടീവിറ്റി നമ്മുടെ നാടിനെ മാറ്റിയിട്ടുണ്ട്. പ്രവാസഭൂമികയിൽ ഇപ്പോഴും "റേഷനായി" മാത്രം കിട്ടുന്ന ഡാറ്റ നമ്മുടെ നാട്ടിൽ വിപ്ലവകരമായ സാഹചര്യം ഉണ്ടാക്കിയിട്ടുമുണ്ട്. ഇഷ്ടമുള്ളതെന്തും വിരൽത്തുമ്പിൽ വാങ്ങുന്ന തലമുറക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ശീലിക്കുകയാണ് നാട് പിടിക്കുന്ന ഓരോ പ്രവാസിയും ആദ്യമായി ചെയ്യേണ്ടത്. ഒന്നോ രണ്ടോ വർഷം ശമ്പളമില്ലാതെ ജീവിക്കാൻ വേണ്ട മുതൽ മുടക്കാണ് കയ്യിൽ ഉണ്ടാകേണ്ടത്. ഈ സമയം കൊണ്ട് നാട് വിട്ടു പോയ കാലത്തിൽ നിന്ന് വർത്തമാനത്തിലേക്ക് സ്വയം സന്നിവേശിപ്പിക്കാൻ കഴിയുക എന്നതാണ് വിജയത്തിന്റെ മുഖ്യ ഘട്ടം. എല്ലാ അർത്ഥത്തിലും പ്രവാസമെന്ന മത്ത് വിട്ട ശേഷം അത് വരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ ഏറ്റവും അനുയോജ്യമായ ഒരു തീരുമാനം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.അത് വരെയുള്ള ക്ഷമയാണ് നിങ്ങൾ നാട്ടിൽ നിൽക്കണോ നിത്യപ്രവാസിയായി തുടരണോ എന്ന കാര്യം ഉറപ്പാക്കുക.
ഒന്ന് വച്ചാൽ പത്ത് എന്ന സിദ്ധാന്തവുമായി തിരിച്ചെത്തുന്ന പ്രവാസികളെ വശത്താക്കാൻ വരുന്നവർക്ക് ഇപ്പോഴും നല്ല കൊയ്ത്ത് തന്നെയാണ്. സ്വയം തീരുമാനമെടുക്കാൻ അങ്കലാപ്പുള്ളവരെ വലയിൽ വീഴ്ത്താൻ ഇവർ മിടുക്കരായിരിക്കും.ചൂഷണങ്ങൾ തിരിച്ചറിയാനുള്ള ശേഷി സിദ്ധിക്കുക എന്നതാണ് പ്രവാസം കൊണ്ട് ഓരോരുത്തരും ആർജ്ജിക്കേണ്ട ഒരു കാര്യം. പ്രലോഭനങ്ങളിൽ വീഴാതിരിക്കൽ വളരെ സാഹസകരമാണ്. പ്രത്യേകിച്ച് ആവശ്യത്തിൽ കവിഞ്ഞ സമ്പത്ത് കയ്യിൽ വരുമ്പോൾ
മുന്നിലെത്തുന്ന അവസരങ്ങളുടെ വലയിൽ വീഴുക എളുപ്പമാകും. സാമ്പത്തിക ചൂഷണങ്ങൾ പെരുകിയ കാലത്ത് സ്വയം ചിന്തിച്ച് ഔചിത്യപൂർണമായ തീരുമാനങ്ങൾ എടുക്കുകയാണ് വേണ്ടത്.
സാമ്പത്തിക അച്ചടക്കം ശീലിക്കാൻ ഏറ്റവും നല്ല മാർഗമാണ് പ്രവാസം. കിട്ടുന്ന വരുമാനത്തിൽ നിന്ന് കൃത്യമായ വിഹിതങ്ങൾ മനസ്സിലാക്കി ചിലവഴിക്കുക. വലിയ ചെലവുകൾക്ക് മുൻകൂട്ടി ബഡ്ജറ്റ് നിശ്ചയിക്കുക. വരവ് ചിലവുകൾ ആവശ്യമെങ്കിൽ രേഖപ്പെടുത്തുക. കൂട്ട് കച്ചവടങ്ങളിൽ കൃത്യമായ കണക്ക് സൂക്ഷിക്കുകയും ലാഭനഷ്ടങ്ങൾ രേഖപ്പെടുത്തി ധാരണയിൽ മുന്നോട്ട് പോവുകയും ചെയ്യുക.പുതിയ സംരംഭങ്ങളിൽ ഒരു വർഷമെങ്കിലും പിടിച്ച് നിൽക്കാനുള്ള സാമ്പത്തിക സ്രോതസ് ഉണ്ടായിരിക്കുക. ഇതൊന്നുമില്ലാതെ കയ്യിലുള്ളതും കടം വാങ്ങിയതും കൊണ്ട് തുടങ്ങുകയും ഒന്ന് രണ്ട് മാസം കൊണ്ട് തന്നെ തീരുമാനമാകുകയും ചെയ്യുന്ന അപകടകരമായ കച്ചവടരീതിയാണ് പലരുടെയും ഭാവി തുലക്കുന്നത്.
നമ്മുടെ ആത്മവിശ്വാസക്കുറവിനെ ചൂഷണങ്ങൾക്ക് വിട്ട് കൊടുക്കാതിരിക്കുക.ഈ പ്രപഞ്ചത്തിൽ നമ്മളല്ലാത്ത മറ്റൊരാൾക്കും നമ്മുടെ വളർച്ച ബാധ്യതയല്ല എന്ന് ഉറച്ചു വിശ്വസിക്കുകയാണ് വേണ്ടത്. സംശയമുണ്ടെങ്കിൽ പിന്നിട്ട വഴികൾ ഓർത്ത് നോക്കുക. പലഘട്ടങ്ങളിൽ പല ദേശങ്ങളിൽ പല വേഷം കെട്ടി കൂടെ വന്ന എത്ര മനുഷ്യർ. അവസരങ്ങൾ ഒരുക്കിയും, വഴിതടഞ്ഞും, കൂടെ നിന്നും, പ്രോത്സാഹിപ്പിച്ചും, നിരുത്സാഹപ്പെടുത്തിയും വന്നവർക്കിടയിലൂടെ മുന്നേറാൻ നിങ്ങൾ കാണിച്ച തിടുക്കവും ഉത്സാഹവും നേടിത്തന്ന വിജയങ്ങൾ നിങ്ങളുടേത് മാത്രമായി മാറിയില്ലേ. മറ്റുള്ളതെല്ലാം പടച്ചവനൊരുക്കിയ സാഹചര്യങ്ങളായിരുന്നു. സഹായിച്ചവരെ മറക്കാതിരിക്കുകയും ദ്രോഹിച്ചവരെ മറക്കുകയും ചെയ്യുക. അതോടൊപ്പം സന്തോഷവും സമാധാനവും നാളെ കൈവരുന്ന ഒന്നല്ലെന്നും മുന്നോട്ട് പോകുന്ന ഓരോ നിമിഷവും ആത്മീയവും ബൗദ്ധികവുമായ സന്തോഷങ്ങൾ കൊണ്ട് സമ്പന്നമാണെന്നും മനസ്സിലാക്കുന്നിടത്ത് നമുക്ക് വലിയ ആനന്ദം കണ്ടെത്താനാകും.
ചെറിയ മുതൽ മുടക്കും മിതമായ ലാഭവും, ചെറിയ മുതൽ മുടക്കും വലിയ ലാഭവും, വലിയ മുതൽ മുടക്കും ചെറിയ ലാഭവും, വലിയ മുതൽ മുടക്കും വലിയ ലാഭവും എന്നിങ്ങനെ ഒട്ടനവധി അവസരങ്ങൾ ബിസിനസിലുണ്ട്. ഏത് കച്ചവടത്തിനും ഒരു എളിയ തുടക്കവും, നിലനിൽപ്പ് കാലവും, വളർച്ച ഘട്ടവും, പക്വത കാലവുമടങ്ങിയ ഒരു ചാക്രിക രീതിയുണ്ട്. ഇതറിഞ്ഞു കൊണ്ട് പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ സംരംഭകൻ. അവർക്ക് ഓരോ ഘട്ടത്തിലും തങ്ങൾ എത്തിച്ചേരേണ്ട നാഴികക്കല്ലുകളെ കുറിച്ച് വ്യക്തമായ ധാരണയും അതിനായുള്ള ആൾ ബലവും തന്ത്രങ്ങളും ഉണ്ടായിരിക്കും.അല്ലാതെ ഇന്ന് മുതൽ മുടക്കി നാളെ മുടക്ക് മുതൽ തിരിച്ചെടുത്ത് മറ്റന്നാൾ തൊട്ട് ലാഭം കൊയ്യാമെന്ന മോഹവുമായി വരുന്നവരാണ് ഈയാംപാറ്റകളായി പരിണമിക്കുന്നത്.അവസരങ്ങൾ നമുക്ക് ചുറ്റും ധാരാളമുണ്ട്.ജീവിതമായാലും കച്ചവടമായാലും അവ യഥാസമയം കണ്ടെത്തുകയും ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുന്നിടത്താണ് വിജയത്തിന്റെ രസതന്ത്രമുള്ളത്. പ്രവാസം വെറുമൊരു ചവിട്ട് പടിയായി കാണുക. പുരോഗതിയിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടം മാത്രമാണത്. തിരികെ വരാൻ പ്രിയപ്പെട്ട ഒരിടമുണ്ടെന്നതാണ് പ്രവാസത്തെ ഇത്രമേൽ സമ്പന്നമാക്കുന്നത്.
റശീദ് പുന്നശ്ശേരി
വൈകുന്നേരം ഒഴിഞ്ഞിരുന്ന് ഒരു ചായ കുടിക്കാനാണ് ഞാനാ ബേക്കറിയിൽ കയറാറുള്ളത്. ഇരിക്കാനുള്ള ഒരിടം എന്നതിൽ കവിഞ്ഞ ഒരു പ്രത്യേകതയും ആ കടയിലെ ചായക്കോ കടികൾക്കോ ഇന്ന് വരെ നൽകാനായിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇന്നലെ കയറിയപ്പോൾ പുതിയ ഒരാളാണ് ക്യാഷിൽ. സപ്ലയറും മാറിയിട്ടുണ്ട്.ബോർഡൊക്കെ ഒന്ന് മിനുക്കി അകത്തും ചില ക്രമീകരണങ്ങളൊക്കെ വരുത്തിയിട്ടുണ്ട്. ഒരു നാലഞ്ച് ലക്ഷം പൊടിച്ചു കാണും.
വെറുമൊരു ചായയും കടിയും പറഞ്ഞതോടെ അതെടുക്കാൻ അവിടത്തെ പരവേശം കണ്ടാലറിയാം പുതിയ ആളുകളാണെന്ന്. ചായ കൊണ്ട് തന്നത് കൗണ്ടറിൽ നേരത്തെ കണ്ട ചെറുപ്പക്കാരനാണ്.
"ഗൾഫിൽ ആയിരുന്നല്ലേ?" കുശലാന്വേഷണങ്ങൾക്കിടയിൽ ഞാൻ ചോദിച്ചു.
"അതെ.. കഴിഞ്ഞ മാസം നിർത്തി പോന്നു. ഈ കട കൊടുക്കുന്നെന്ന് കേട്ടപ്പോൾ ഏറ്റെടുത്തു. മൂപ്പർ ഗൾഫിൽ പോകാൻ വേണ്ടി വിറ്റതാ"
കഴിഞ്ഞ അഞ്ചാറ് വർഷത്തിനിടെ ഞാനിത് എത്ര തവണ കേട്ടു എന്നറിയില്ല. എത്ര പേരെ ഇതേ രൂപത്തിൽ പരിചയപ്പെട്ടു എന്നും നിശ്ചയമില്ല. ഒരു കാര്യം ഉറപ്പാണ്. മിക്കവരും പ്രവാസം അവസാനിപ്പിച്ച് നാട്ടിലൊരു സംരംഭവുമായി മുന്നോട്ട് പോകാൻ തയാറായി വന്നവരായിരുന്നു. ഇവരിൽ പലരുടെയും കഥകൾ ഞാനിവിടെ ഇരുന്ന് കേട്ടതാണ്. കുറെ കാലം പ്രവാസിയായിരുന്നതിനാൽ അവർ പറഞ്ഞ കഥകളിളെല്ലാം ഞാൻ എന്നെ കണ്ടെത്തിയിരുന്നു.അവരുടെ സ്വപ്നങ്ങളുടെ രസതന്ത്രം എനിക്ക് പെട്ടന്ന് ഉൾക്കൊള്ളാമായിരുന്നു.
ഈ അങ്ങാടി അവസാനിക്കുന്നിടത്താണ് ഷാഹിദിന്റെ ഫർണിച്ചർ ഷെഡുള്ളത്. ഞങ്ങൾ നേരത്തെ തന്നെ നല്ല പരിചയക്കാരാണ്. എനിക്കൊരു ടീപ്പോയി ഉണ്ടാക്കി തരാൻ വേണ്ടി അവനെ ഏല്പിച്ചിട്ട് മാസങ്ങളായി.ഇടക്ക് കാണുമ്പോൾ "നമുക്ക് പെട്ടന്ന് സെറ്റാക്കാം ഒരു കടയുടെ ഉത്‌ഘാടനം ഈ മാസമുണ്ട് അതൊന്ന് കഴിഞ്ഞോട്ടെ" എന്നാണ് സ്ഥിരം പറയുക. ഫർണിച്ചർ പണി മെല്ലെ സൈഡാക്കി വച്ച് അവനിപ്പോൾ ഇന്റീരിയർ വർക്കിന് പിന്നാലെയാണ്. അതാകുമ്പോ കറണ്ട് ബിൽ മുതൽ സംഭാവന പിരിവ് വരെയുള്ള പലതും ലാഭിക്കാം. പണിയാണെങ്കിൽ പണിയോട് പണി.പത്ത് ബംഗാളികളും അവനും ഒരു ഓട്ടോ വണ്ടിയും ഒരു മിനിറ്റ് നിൽക്കാൻ നേരമില്ലാതെ ഓടുന്നത് കാണാം. "കുറെ ഗൾഫ്കാരിങ്ങനെ പൈസയും കൊണ്ട് പിന്നാലെ കൂടുമ്പം എങ്ങനെയാ നിൽക്കാൻ നേരം" എന്നാണ് ഇടക്കവൻ തമാശ പറയാറ്. അവൻ പറയുന്ന ഒരു കടയുടെ ഉത്‌ഘാടനം ചില മാസങ്ങളിൽ ഒന്നും രണ്ടുമൊക്കെയാവാം. ഓരോ സംരംഭകന്റെയും സ്വപ്നങ്ങൾക്കനുസരിച്ച് വലുതാവുകയും ചെറുതാവുകയും നിറം മാറുകയും ചെയ്യുന്ന സ്ഥാപനങ്ങൾ കൊണ്ട് നമ്മുടെ നാട് വികസിക്കുന്ന കാഴ്ചയാണ് എങ്ങുമുള്ളത്. ഇവയിൽ പലതും കെട്ടിപ്പൊക്കുന്നതാകട്ടെ മുമ്പേ ഗമിച്ച സ്വപ്നാടകരുടെ നഷ്ടസ്വപ്നങ്ങൾക്ക് മീതെയാണ് താനും.
വർഷങ്ങൾക്ക് മുമ്പാണ് ഷമീമിനെ കണ്ട് തുടങ്ങിയത്. ഇടക്കൊരു പൊറാട്ട കഴിക്കാൻ തോന്നുമ്പോൾ കയറി ചെന്നിരുന്ന ഒരു സാധാരണ ഹോട്ടൽ. വർഷങ്ങൾ സൗദിയിൽ ജോലി ചെയ്ത് തിരിച്ച്ചെത്തിയ ആളാണ് ഷമീം. കച്ചവടമൊക്കെ അങ്ങനെ തട്ടിയും മുട്ടിയും പോകുന്ന കാലത്ത് പൂട്ടണോ നിക്കണോ തിരിച്ച് ഗൾഫ് പിടിക്കണോ എന്നൊക്കെയുള്ള സന്ദേഹങ്ങൾ പങ്ക് വെക്കാവുന്ന ഒരാളെന്ന നിലയിൽ ഞങ്ങൾ അടുപ്പത്തിലായി. ഒരു ദിവസം അവന്റെ കടക്ക് മുന്നിലെ ചെറിയ കോണിൽ ഉപയോഗിച്ച കുറെ ബേക്കറി അലമാരകളും ഓവനും അടുപ്പുകളും മറ്റും കൂട്ടിയിട്ടിരിക്കുന്നു. വില്പനക്ക് എന്നൊരു ബോഡുമുണ്ട്. പഴയൊരു പ്രവാസി സുഹൃത്ത് തുടങ്ങി കുടുങ്ങിയ ബേക്കറി ഒഴിവാക്കി തിരിച്ചു പോകുമ്പോൾ ഏൽപ്പിച്ചു പോയതാണ്. വിലയൊന്നും നോക്കണ്ടാ കിട്ടിയതിനു കൊടുത്തോളാൻ പറഞ്ഞു.
അടുത്ത ആഴ്ച ചെന്നപ്പോൾ അതൊക്കെ കാലിയായിരുന്നു. ബേക്കറി തുടങ്ങാൻ പോകുന്ന ആരോ അതെല്ലാം വാങ്ങിച്ചു കൊണ്ടുപോയി.ചില്ലറ ലാഭമൊക്കെ കിട്ടിയത്രേ.ഇപ്പോൾ
വേറെ ചില ഐറ്റംസ് എത്തിയിട്ടുണ്ട്. വില കിട്ടിയാൽ അകത്തുള്ളതും ഞാൻ കൊടുക്കുമെന്ന് അവൻ പറഞ്ഞത് ഞാൻ തമാശയാക്കി. എന്നാൽ അവൻ വാക്ക് പാലിച്ചു. കുറച്ച് ദിവസം കഴിഞ്ഞു ചെല്ലുമ്പോൾ അവന്റെ ഹോട്ടൽ മുഴുവൻ പഴയ അടുപ്പും അലമാരയും ഫ്രിഡ്ജും ഫ്രീസറും മറ്റുമായി നിറഞ്ഞിട്ടുണ്ട്. സപ്ലയർ ബംഗാളി അലമാരയുടെ തുരുമ്പൊക്കെ പോക്കി പെയിന്റടിക്കുന്നു. തൽക്കാലം ഒന്ന് മാറ്റിപ്പിടിക്കാൻ തീരുമാനിച്ചു. പഴയ ഫ്രിഡ്ജ് പൊടിതട്ടുന്നതിനിടയിൽ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
പിന്നീട് അത് വഴി പോകുമ്പോൾ ആ കടയിൽ തിരക്ക് വർദ്ദിച്ചു വരുന്നതും അതിനടുത്ത മുറികൾ കൂടി ഷമീമിന്റെ കടയാവുന്നതും ആ ഭാഗത്തെ ചില ഗോഡൗണുകൾ അവന്റെ കയ്യിൽ വരുന്നതുമൊക്കെ കാണാൻ സാധിച്ചു. പിന്നീട് കണ്ടപ്പോൾ
"ഗൾഫിൽ പോകണ്ടേ ഷമീമേ" എന്ന ചോദ്യത്തിന് "
"എന്തിന് ഗൾഫ്‌കാരൊക്കെ ഇപ്പൊ ഇവിടെ വരുന്നുണ്ടല്ലോ" എന്നായിരുന്നു അവന്റെ മറുപടി.
ഒരു ഗൾഫ്കാരൻ വന്ന് കുറെ സാധനങ്ങളും വാങ്ങി എവിടെയെങ്കിലും ഒരു ഹോട്ടൽ തുടങ്ങും. കുഴിമന്തി, പ്രവാസി തട്ടുകട തുടങ്ങിയ ക്ളീഷേ ബോഡും വക്കും. ആദ്യത്തെ കുറച്ച് ദിവസം ഓന്റെ വീട്ടുകാരും കുടുംബക്കാരുമൊക്കെയായി നല്ല തിരക്കായിരിക്കും. നാട്ടിലെ യുവാക്കളൊക്കെ ഇടക്കൊന്ന് വന്ന് രുചി നോക്കിപ്പോകും. കുറച്ചു ദിവസം കഴിഞ്ഞാൽ കുഴിയുമില്ല മന്തിയുമല്ല എന്നറിയുന്നതോടെ അവർ പുതിയ രുചി തേടും.പിന്നെ പിന്നെ അവനും ബംഗാളിയും മാത്രം ബാക്കിയാവും. അപ്പോഴേക്കും വലിയ കടവും ബാധ്യതയും ആയിട്ടുണ്ടാകും.അപ്പോൾ അവൻ വീണ്ടുമെന്റെ അടുത്ത് വരും. എന്തെങ്കിലും തന്ന് ഇതൊന്ന് തിരിച്ചെടുക്കാൻ.അടുത്ത ആൾ ഗൾഫിൽ നിന്ന് വരുമ്പഴേക്ക് ഞാൻ അതൊക്കെ തുടച്ചു വൃത്തിയാക്കി വക്കും. ഹോട്ടൽ, തട്ടുകട, ബേക്കറി, കൂൾബാർ അങ്ങിനെ പ്രവാസി സംരംഭകർക്ക് ആവശ്യമായത് എന്തും മിതമായ നിരക്കിൽ ഇവിടെ കിട്ടും. തിരിച്ചെടുക്കുമെന്ന ഉറപ്പുമുണ്ട്.ആ അങ്ങിനെ ഒരു റൊട്ടേഷനിൽ തെറ്റില്ലാതെ പോകുന്നു. നമ്മുടെ സെക്കൻഡ് ഹാൻഡ് ഐറ്റംസൊന്നും പിടിക്കാത്ത വേറെ കുറെ ആളുകളുണ്ട്. മിക്കവാറും കുറെ പേർ ഷെയറിട്ട് തുടങ്ങുന്ന പരിപാടി. അവര് കോയമ്പത്തൂരും മൈസൂരുമൊക്കെ പോയി പുത്തൻ സാമഗ്രികൾ കൊണ്ടിറക്കും. കട പൂട്ടുമ്പോ അതും വാങ്ങേണ്ട ചുമതല എനിക്ക് തന്നെയാണ്. ഓരോ ചായ കുടിച്ച് കൊണ്ട് ഞങ്ങൾ സംസാരിച്ചിരുന്നു.
"ദേ ആ ഫ്രിഡ്ജ് കണ്ടോ രണ്ട് വർഷം കൊണ്ട് അഞ്ച് തവണയാണ് ഞാനത് വിറ്റത്. എനിക്ക് ഏറ്റവും കൂടുതൽ ലാഭം നേടിത്തന്ന ആ സാധനം ഓർമക്കായി സൂക്ഷിച്ചു വച്ചാലോ എന്നാലോചിക്കുകയാണ് ഞാൻ."
സത്യത്തിൽ ചിരിക്കണോ കരയണോ എന്ന ഒരു മാനസികാവസ്ഥയിലായി ഞാനപ്പോൾ.
ഓരോ പ്രവാസിയുടെയും എത്ര നാളത്തെ സ്വപ്നങ്ങളാണ് നാട്ടിലെ ശിഷ്ടകാല സുന്ദരജീവിതം. പ്രഭാതത്തിനു മുമ്പേ മുഴങ്ങുന്ന അലാറത്തിന്റെ നിലവിളിയിൽ തുടങ്ങുന്ന നിശ്ശബ്ദ നെടുവീർപ്പുകൾ തലമുറകൾ രണ്ടോ മൂന്നോ കൈമാറി വന്ന മാറ്റങ്ങളൊന്നും ഉൾക്കൊള്ളാൻ മാത്രം ഇപ്പോഴും വളർന്നിട്ടില്ല. സാധാരണ പ്രവാസിയുടെ അതിജീവന പ്രതീക്ഷകൾ അനന്തമായി പായുന്ന സമയ സൂചികൾ പോലെ നീളുന്നതാണ്. എങ്ങിനെയെങ്കിലും കരപിടിക്കാൻ സാധിക്കുന്ന ആളുകളുടെ ഇന്നത്തെ അവസ്ഥയാണ് മേൽ പറഞ്ഞ അനുഭവ സാക്ഷ്യങ്ങൾ. ഇരുപതും മുപ്പതും വർഷങ്ങൾ നീണ്ട പ്രവാസപ്പെരുമഴക്കൊടുവിൽ ഏറെ പ്രതീക്ഷകളോടെ നാടണയുന്നവർ നേരിടുന്ന മാനസിക അടിയന്തിരാവസ്ഥയും സാമ്പത്തിക സന്ദേഹങ്ങളും ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട്.
കാലമേറെ മാറിയിട്ടും നാടും നാട്ടുകാരും മാറിയിട്ടും തട്ടുകടയിൽ നിന്നും കുഴിമന്തിയിൽ നിന്നും കരകയറാത്ത സംരംഭക സ്വപ്നങ്ങളാണ് ഇന്നും സാധാരണ പ്രവാസിയുടേത്. ആട്, കോഴി, കന്നുകാലി ഫാമുകൾ, ബേക്കറി, കൂൾബാർ, പച്ചക്കറിവണ്ടി, ടാക്സി മുതൽ നാലഞ്ച് പേർ ചേർന്ന് തുടങ്ങുന്ന ചെറുകിട കച്ചവടങ്ങളിൽ ഒതുങ്ങുകയാണ് പ്രവാസി സംരംഭങ്ങളിപ്പോഴും. ഒരാൾ തുടങ്ങി വിജയിപ്പിച്ച് കരകയറിയ സംരംഭങ്ങൾ അതേ പടി പകർത്തുകയെന്ന ഒട്ടും ശ്രമകരമല്ലാത്ത മാർക്കറ്റ് സ്റ്റഡിയാണ് (കമ്പോള പഠനം) മലയാളികൾക്ക് ഇന്നുമിഷ്ടം. അതിന് ഗൾഫെന്നോ നാടെന്നോ വ്യത്യാസമില്ല.
അയാൾ തുടങ്ങുന്ന സമയം, പ്രദേശത്തിന്റെ ആവശ്യം, ഉപഭോഗ്താക്കളുടെ താല്പ്പര്യങ്ങളൾ,സമാനമായ സംരംഭങ്ങൾ,മത്സര സാധ്യതകൾ, നമ്മുടെ മാത്രം പ്രത്യേകതകൾ,വിപണന തന്ത്രം, തുടങ്ങി പല ഘടകങ്ങളും വ്യക്തമായി പഠിക്കാനും മനസ്സിലാക്കാനും ചിലവഴിക്കുന്ന പണവും സമയവുമാണ് ഓരോ സംരംഭത്തിന്റെയും ഭാവി നിർണയിക്കുന്നത്. ഇതൊന്നുമില്ലാതെ എല്ലാം ഭാഗ്യത്തിന് വിട്ടുകൊടുക്കുന്ന അപകടകരമായ രീതിയാണ് നമ്മളിപ്പോഴും പിൻ തുടരുന്നത്. ഇത് നാം തുടങ്ങുന്ന സംരംഭത്തിന് മാത്രമല്ല മറ്റുള്ള കച്ചവടക്കാരുടെ നിലനിൽപ്പ് കൂടി അവതാളത്തിലാക്കും. അതാണ് നാട്ടിലിപ്പോൾ കാണുന്ന കുഴിമന്തി ദുരന്തം.
ഓരോ നിമിഷവും പുതിയ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്ന തലത്തിലേക്ക് നെറ്റ്‌വർക് കണക്ടീവിറ്റി നമ്മുടെ നാടിനെ മാറ്റിയിട്ടുണ്ട്. പ്രവാസഭൂമികയിൽ ഇപ്പോഴും "റേഷനായി" മാത്രം കിട്ടുന്ന ഡാറ്റ നമ്മുടെ നാട്ടിൽ വിപ്ലവകരമായ സാഹചര്യം ഉണ്ടാക്കിയിട്ടുമുണ്ട്. ഇഷ്ടമുള്ളതെന്തും വിരൽത്തുമ്പിൽ വാങ്ങുന്ന തലമുറക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ശീലിക്കുകയാണ് നാട് പിടിക്കുന്ന ഓരോ പ്രവാസിയും ആദ്യമായി ചെയ്യേണ്ടത്. ഒന്നോ രണ്ടോ വർഷം ശമ്പളമില്ലാതെ ജീവിക്കാൻ വേണ്ട മുതൽ മുടക്കാണ് കയ്യിൽ ഉണ്ടാകേണ്ടത്. ഈ സമയം കൊണ്ട് നാട് വിട്ടു പോയ കാലത്തിൽ നിന്ന് വർത്തമാനത്തിലേക്ക് സ്വയം സന്നിവേശിപ്പിക്കാൻ കഴിയുക എന്നതാണ് വിജയത്തിന്റെ മുഖ്യ ഘട്ടം. എല്ലാ അർത്ഥത്തിലും പ്രവാസമെന്ന മത്ത് വിട്ട ശേഷം അത് വരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ ഏറ്റവും അനുയോജ്യമായ ഒരു തീരുമാനം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.അത് വരെയുള്ള ക്ഷമയാണ് നിങ്ങൾ നാട്ടിൽ നിൽക്കണോ നിത്യപ്രവാസിയായി തുടരണോ എന്ന കാര്യം ഉറപ്പാക്കുക.
ഒന്ന് വച്ചാൽ പത്ത് എന്ന സിദ്ധാന്തവുമായി തിരിച്ചെത്തുന്ന പ്രവാസികളെ വശത്താക്കാൻ വരുന്നവർക്ക് ഇപ്പോഴും നല്ല കൊയ്ത്ത് തന്നെയാണ്. സ്വയം തീരുമാനമെടുക്കാൻ അങ്കലാപ്പുള്ളവരെ വലയിൽ വീഴ്ത്താൻ ഇവർ മിടുക്കരായിരിക്കും.ചൂഷണങ്ങൾ തിരിച്ചറിയാനുള്ള ശേഷി സിദ്ധിക്കുക എന്നതാണ് പ്രവാസം കൊണ്ട് ഓരോരുത്തരും ആർജ്ജിക്കേണ്ട ഒരു കാര്യം. പ്രലോഭനങ്ങളിൽ വീഴാതിരിക്കൽ വളരെ സാഹസകരമാണ്. പ്രത്യേകിച്ച് ആവശ്യത്തിൽ കവിഞ്ഞ സമ്പത്ത് കയ്യിൽ വരുമ്പോൾ
മുന്നിലെത്തുന്ന അവസരങ്ങളുടെ വലയിൽ വീഴുക എളുപ്പമാകും. സാമ്പത്തിക ചൂഷണങ്ങൾ പെരുകിയ കാലത്ത് സ്വയം ചിന്തിച്ച് ഔചിത്യപൂർണമായ തീരുമാനങ്ങൾ എടുക്കുകയാണ് വേണ്ടത്.
സാമ്പത്തിക അച്ചടക്കം ശീലിക്കാൻ ഏറ്റവും നല്ല മാർഗമാണ് പ്രവാസം. കിട്ടുന്ന വരുമാനത്തിൽ നിന്ന് കൃത്യമായ വിഹിതങ്ങൾ മനസ്സിലാക്കി ചിലവഴിക്കുക. വലിയ ചെലവുകൾക്ക് മുൻകൂട്ടി ബഡ്ജറ്റ് നിശ്ചയിക്കുക. വരവ് ചിലവുകൾ ആവശ്യമെങ്കിൽ രേഖപ്പെടുത്തുക. കൂട്ട് കച്ചവടങ്ങളിൽ കൃത്യമായ കണക്ക് സൂക്ഷിക്കുകയും ലാഭനഷ്ടങ്ങൾ രേഖപ്പെടുത്തി ധാരണയിൽ മുന്നോട്ട് പോവുകയും ചെയ്യുക.പുതിയ സംരംഭങ്ങളിൽ ഒരു വർഷമെങ്കിലും പിടിച്ച് നിൽക്കാനുള്ള സാമ്പത്തിക സ്രോതസ് ഉണ്ടായിരിക്കുക. ഇതൊന്നുമില്ലാതെ കയ്യിലുള്ളതും കടം വാങ്ങിയതും കൊണ്ട് തുടങ്ങുകയും ഒന്ന് രണ്ട് മാസം കൊണ്ട് തന്നെ തീരുമാനമാകുകയും ചെയ്യുന്ന അപകടകരമായ കച്ചവടരീതിയാണ് പലരുടെയും ഭാവി തുലക്കുന്നത്.
നമ്മുടെ ആത്മവിശ്വാസക്കുറവിനെ ചൂഷണങ്ങൾക്ക് വിട്ട് കൊടുക്കാതിരിക്കുക.ഈ പ്രപഞ്ചത്തിൽ നമ്മളല്ലാത്ത മറ്റൊരാൾക്കും നമ്മുടെ വളർച്ച ബാധ്യതയല്ല എന്ന് ഉറച്ചു വിശ്വസിക്കുകയാണ് വേണ്ടത്. സംശയമുണ്ടെങ്കിൽ പിന്നിട്ട വഴികൾ ഓർത്ത് നോക്കുക. പലഘട്ടങ്ങളിൽ പല ദേശങ്ങളിൽ പല വേഷം കെട്ടി കൂടെ വന്ന എത്ര മനുഷ്യർ. അവസരങ്ങൾ ഒരുക്കിയും, വഴിതടഞ്ഞും, കൂടെ നിന്നും, പ്രോത്സാഹിപ്പിച്ചും, നിരുത്സാഹപ്പെടുത്തിയും വന്നവർക്കിടയിലൂടെ മുന്നേറാൻ നിങ്ങൾ കാണിച്ച തിടുക്കവും ഉത്സാഹവും നേടിത്തന്ന വിജയങ്ങൾ നിങ്ങളുടേത് മാത്രമായി മാറിയില്ലേ. മറ്റുള്ളതെല്ലാം പടച്ചവനൊരുക്കിയ സാഹചര്യങ്ങളായിരുന്നു. സഹായിച്ചവരെ മറക്കാതിരിക്കുകയും ദ്രോഹിച്ചവരെ മറക്കുകയും ചെയ്യുക. അതോടൊപ്പം സന്തോഷവും സമാധാനവും നാളെ കൈവരുന്ന ഒന്നല്ലെന്നും മുന്നോട്ട് പോകുന്ന ഓരോ നിമിഷവും ആത്മീയവും ബൗദ്ധികവുമായ സന്തോഷങ്ങൾ കൊണ്ട് സമ്പന്നമാണെന്നും മനസ്സിലാക്കുന്നിടത്ത് നമുക്ക് വലിയ ആനന്ദം കണ്ടെത്താനാകും.
ചെറിയ മുതൽ മുടക്കും മിതമായ ലാഭവും, ചെറിയ മുതൽ മുടക്കും വലിയ ലാഭവും, വലിയ മുതൽ മുടക്കും ചെറിയ ലാഭവും, വലിയ മുതൽ മുടക്കും വലിയ ലാഭവും എന്നിങ്ങനെ ഒട്ടനവധി അവസരങ്ങൾ ബിസിനസിലുണ്ട്. ഏത് കച്ചവടത്തിനും ഒരു എളിയ തുടക്കവും, നിലനിൽപ്പ് കാലവും, വളർച്ച ഘട്ടവും, പക്വത കാലവുമടങ്ങിയ ഒരു ചാക്രിക രീതിയുണ്ട്. ഇതറിഞ്ഞു കൊണ്ട് പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ സംരംഭകൻ. അവർക്ക് ഓരോ ഘട്ടത്തിലും തങ്ങൾ എത്തിച്ചേരേണ്ട നാഴികക്കല്ലുകളെ കുറിച്ച് വ്യക്തമായ ധാരണയും അതിനായുള്ള ആൾ ബലവും തന്ത്രങ്ങളും ഉണ്ടായിരിക്കും.അല്ലാതെ ഇന്ന് മുതൽ മുടക്കി നാളെ മുടക്ക് മുതൽ തിരിച്ചെടുത്ത് മറ്റന്നാൾ തൊട്ട് ലാഭം കൊയ്യാമെന്ന മോഹവുമായി വരുന്നവരാണ് ഈയാംപാറ്റകളായി പരിണമിക്കുന്നത്.അവസരങ്ങൾ നമുക്ക് ചുറ്റും ധാരാളമുണ്ട്.ജീവിതമായാലും കച്ചവടമായാലും അവ യഥാസമയം കണ്ടെത്തുകയും ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുന്നിടത്താണ് വിജയത്തിന്റെ രസതന്ത്രമുള്ളത്. പ്രവാസം വെറുമൊരു ചവിട്ട് പടിയായി കാണുക. പുരോഗതിയിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടം മാത്രമാണത്. തിരികെ വരാൻ പ്രിയപ്പെട്ട ഒരിടമുണ്ടെന്നതാണ് പ്രവാസത്തെ ഇത്രമേൽ സമ്പന്നമാക്കുന്നത്.
റശീദ് പുന്നശ്ശേരി
വെറുമൊരു ചായയും കടിയും പറഞ്ഞതോടെ അതെടുക്കാൻ അവിടത്തെ പരവേശം കണ്ടാലറിയാം പുതിയ ആളുകളാണെന്ന്. ചായ കൊണ്ട് തന്നത് കൗണ്ടറിൽ നേരത്തെ കണ്ട ചെറുപ്പക്കാരനാണ്.
"ഗൾഫിൽ ആയിരുന്നല്ലേ?" കുശലാന്വേഷണങ്ങൾക്കിടയിൽ ഞാൻ ചോദിച്ചു.
"അതെ.. കഴിഞ്ഞ മാസം നിർത്തി പോന്നു. ഈ കട കൊടുക്കുന്നെന്ന് കേട്ടപ്പോൾ ഏറ്റെടുത്തു. മൂപ്പർ ഗൾഫിൽ പോകാൻ വേണ്ടി വിറ്റതാ"
കഴിഞ്ഞ അഞ്ചാറ് വർഷത്തിനിടെ ഞാനിത് എത്ര തവണ കേട്ടു എന്നറിയില്ല. എത്ര പേരെ ഇതേ രൂപത്തിൽ പരിചയപ്പെട്ടു എന്നും നിശ്ചയമില്ല. ഒരു കാര്യം ഉറപ്പാണ്. മിക്കവരും പ്രവാസം അവസാനിപ്പിച്ച് നാട്ടിലൊരു സംരംഭവുമായി മുന്നോട്ട് പോകാൻ തയാറായി വന്നവരായിരുന്നു. ഇവരിൽ പലരുടെയും കഥകൾ ഞാനിവിടെ ഇരുന്ന് കേട്ടതാണ്. കുറെ കാലം പ്രവാസിയായിരുന്നതിനാൽ അവർ പറഞ്ഞ കഥകളിളെല്ലാം ഞാൻ എന്നെ കണ്ടെത്തിയിരുന്നു.അവരുടെ സ്വപ്നങ്ങളുടെ രസതന്ത്രം എനിക്ക് പെട്ടന്ന് ഉൾക്കൊള്ളാമായിരുന്നു.
ഈ അങ്ങാടി അവസാനിക്കുന്നിടത്താണ് ഷാഹിദിന്റെ ഫർണിച്ചർ ഷെഡുള്ളത്. ഞങ്ങൾ നേരത്തെ തന്നെ നല്ല പരിചയക്കാരാണ്. എനിക്കൊരു ടീപ്പോയി ഉണ്ടാക്കി തരാൻ വേണ്ടി അവനെ ഏല്പിച്ചിട്ട് മാസങ്ങളായി.ഇടക്ക് കാണുമ്പോൾ "നമുക്ക് പെട്ടന്ന് സെറ്റാക്കാം ഒരു കടയുടെ ഉത്‌ഘാടനം ഈ മാസമുണ്ട് അതൊന്ന് കഴിഞ്ഞോട്ടെ" എന്നാണ് സ്ഥിരം പറയുക. ഫർണിച്ചർ പണി മെല്ലെ സൈഡാക്കി വച്ച് അവനിപ്പോൾ ഇന്റീരിയർ വർക്കിന് പിന്നാലെയാണ്. അതാകുമ്പോ കറണ്ട് ബിൽ മുതൽ സംഭാവന പിരിവ് വരെയുള്ള പലതും ലാഭിക്കാം. പണിയാണെങ്കിൽ പണിയോട് പണി.പത്ത് ബംഗാളികളും അവനും ഒരു ഓട്ടോ വണ്ടിയും ഒരു മിനിറ്റ് നിൽക്കാൻ നേരമില്ലാതെ ഓടുന്നത് കാണാം. "കുറെ ഗൾഫ്കാരിങ്ങനെ പൈസയും കൊണ്ട് പിന്നാലെ കൂടുമ്പം എങ്ങനെയാ നിൽക്കാൻ നേരം" എന്നാണ് ഇടക്കവൻ തമാശ പറയാറ്. അവൻ പറയുന്ന ഒരു കടയുടെ ഉത്‌ഘാടനം ചില മാസങ്ങളിൽ ഒന്നും രണ്ടുമൊക്കെയാവാം. ഓരോ സംരംഭകന്റെയും സ്വപ്നങ്ങൾക്കനുസരിച്ച് വലുതാവുകയും ചെറുതാവുകയും നിറം മാറുകയും ചെയ്യുന്ന സ്ഥാപനങ്ങൾ കൊണ്ട് നമ്മുടെ നാട് വികസിക്കുന്ന കാഴ്ചയാണ് എങ്ങുമുള്ളത്. ഇവയിൽ പലതും കെട്ടിപ്പൊക്കുന്നതാകട്ടെ മുമ്പേ ഗമിച്ച സ്വപ്നാടകരുടെ നഷ്ടസ്വപ്നങ്ങൾക്ക് മീതെയാണ് താനും.
വർഷങ്ങൾക്ക് മുമ്പാണ് ഷമീമിനെ കണ്ട് തുടങ്ങിയത്. ഇടക്കൊരു പൊറാട്ട കഴിക്കാൻ തോന്നുമ്പോൾ കയറി ചെന്നിരുന്ന ഒരു സാധാരണ ഹോട്ടൽ. വർഷങ്ങൾ സൗദിയിൽ ജോലി ചെയ്ത് തിരിച്ച്ചെത്തിയ ആളാണ് ഷമീം. കച്ചവടമൊക്കെ അങ്ങനെ തട്ടിയും മുട്ടിയും പോകുന്ന കാലത്ത് പൂട്ടണോ നിക്കണോ തിരിച്ച് ഗൾഫ് പിടിക്കണോ എന്നൊക്കെയുള്ള സന്ദേഹങ്ങൾ പങ്ക് വെക്കാവുന്ന ഒരാളെന്ന നിലയിൽ ഞങ്ങൾ അടുപ്പത്തിലായി. ഒരു ദിവസം അവന്റെ കടക്ക് മുന്നിലെ ചെറിയ കോണിൽ ഉപയോഗിച്ച കുറെ ബേക്കറി അലമാരകളും ഓവനും അടുപ്പുകളും മറ്റും കൂട്ടിയിട്ടിരിക്കുന്നു. വില്പനക്ക് എന്നൊരു ബോഡുമുണ്ട്. പഴയൊരു പ്രവാസി സുഹൃത്ത് തുടങ്ങി കുടുങ്ങിയ ബേക്കറി ഒഴിവാക്കി തിരിച്ചു പോകുമ്പോൾ ഏൽപ്പിച്ചു പോയതാണ്. വിലയൊന്നും നോക്കണ്ടാ കിട്ടിയതിനു കൊടുത്തോളാൻ പറഞ്ഞു.
അടുത്ത ആഴ്ച ചെന്നപ്പോൾ അതൊക്കെ കാലിയായിരുന്നു. ബേക്കറി തുടങ്ങാൻ പോകുന്ന ആരോ അതെല്ലാം വാങ്ങിച്ചു കൊണ്ടുപോയി.ചില്ലറ ലാഭമൊക്കെ കിട്ടിയത്രേ.ഇപ്പോൾ
വേറെ ചില ഐറ്റംസ് എത്തിയിട്ടുണ്ട്. വില കിട്ടിയാൽ അകത്തുള്ളതും ഞാൻ കൊടുക്കുമെന്ന് അവൻ പറഞ്ഞത് ഞാൻ തമാശയാക്കി. എന്നാൽ അവൻ വാക്ക് പാലിച്ചു. കുറച്ച് ദിവസം കഴിഞ്ഞു ചെല്ലുമ്പോൾ അവന്റെ ഹോട്ടൽ മുഴുവൻ പഴയ അടുപ്പും അലമാരയും ഫ്രിഡ്ജും ഫ്രീസറും മറ്റുമായി നിറഞ്ഞിട്ടുണ്ട്. സപ്ലയർ ബംഗാളി അലമാരയുടെ തുരുമ്പൊക്കെ പോക്കി പെയിന്റടിക്കുന്നു. തൽക്കാലം ഒന്ന് മാറ്റിപ്പിടിക്കാൻ തീരുമാനിച്ചു. പഴയ ഫ്രിഡ്ജ് പൊടിതട്ടുന്നതിനിടയിൽ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
പിന്നീട് അത് വഴി പോകുമ്പോൾ ആ കടയിൽ തിരക്ക് വർദ്ദിച്ചു വരുന്നതും അതിനടുത്ത മുറികൾ കൂടി ഷമീമിന്റെ കടയാവുന്നതും ആ ഭാഗത്തെ ചില ഗോഡൗണുകൾ അവന്റെ കയ്യിൽ വരുന്നതുമൊക്കെ കാണാൻ സാധിച്ചു. പിന്നീട് കണ്ടപ്പോൾ
"ഗൾഫിൽ പോകണ്ടേ ഷമീമേ" എന്ന ചോദ്യത്തിന് "
"എന്തിന് ഗൾഫ്‌കാരൊക്കെ ഇപ്പൊ ഇവിടെ വരുന്നുണ്ടല്ലോ" എന്നായിരുന്നു അവന്റെ മറുപടി.
ഒരു ഗൾഫ്കാരൻ വന്ന് കുറെ സാധനങ്ങളും വാങ്ങി എവിടെയെങ്കിലും ഒരു ഹോട്ടൽ തുടങ്ങും. കുഴിമന്തി, പ്രവാസി തട്ടുകട തുടങ്ങിയ ക്ളീഷേ ബോഡും വക്കും. ആദ്യത്തെ കുറച്ച് ദിവസം ഓന്റെ വീട്ടുകാരും കുടുംബക്കാരുമൊക്കെയായി നല്ല തിരക്കായിരിക്കും. നാട്ടിലെ യുവാക്കളൊക്കെ ഇടക്കൊന്ന് വന്ന് രുചി നോക്കിപ്പോകും. കുറച്ചു ദിവസം കഴിഞ്ഞാൽ കുഴിയുമില്ല മന്തിയുമല്ല എന്നറിയുന്നതോടെ അവർ പുതിയ രുചി തേടും.പിന്നെ പിന്നെ അവനും ബംഗാളിയും മാത്രം ബാക്കിയാവും. അപ്പോഴേക്കും വലിയ കടവും ബാധ്യതയും ആയിട്ടുണ്ടാകും.അപ്പോൾ അവൻ വീണ്ടുമെന്റെ അടുത്ത് വരും. എന്തെങ്കിലും തന്ന് ഇതൊന്ന് തിരിച്ചെടുക്കാൻ.അടുത്ത ആൾ ഗൾഫിൽ നിന്ന് വരുമ്പഴേക്ക് ഞാൻ അതൊക്കെ തുടച്ചു വൃത്തിയാക്കി വക്കും. ഹോട്ടൽ, തട്ടുകട, ബേക്കറി, കൂൾബാർ അങ്ങിനെ പ്രവാസി സംരംഭകർക്ക് ആവശ്യമായത് എന്തും മിതമായ നിരക്കിൽ ഇവിടെ കിട്ടും. തിരിച്ചെടുക്കുമെന്ന ഉറപ്പുമുണ്ട്.ആ അങ്ങിനെ ഒരു റൊട്ടേഷനിൽ തെറ്റില്ലാതെ പോകുന്നു. നമ്മുടെ സെക്കൻഡ് ഹാൻഡ് ഐറ്റംസൊന്നും പിടിക്കാത്ത വേറെ കുറെ ആളുകളുണ്ട്. മിക്കവാറും കുറെ പേർ ഷെയറിട്ട് തുടങ്ങുന്ന പരിപാടി. അവര് കോയമ്പത്തൂരും മൈസൂരുമൊക്കെ പോയി പുത്തൻ സാമഗ്രികൾ കൊണ്ടിറക്കും. കട പൂട്ടുമ്പോ അതും വാങ്ങേണ്ട ചുമതല എനിക്ക് തന്നെയാണ്. ഓരോ ചായ കുടിച്ച് കൊണ്ട് ഞങ്ങൾ സംസാരിച്ചിരുന്നു.
"ദേ ആ ഫ്രിഡ്ജ് കണ്ടോ രണ്ട് വർഷം കൊണ്ട് അഞ്ച് തവണയാണ് ഞാനത് വിറ്റത്. എനിക്ക് ഏറ്റവും കൂടുതൽ ലാഭം നേടിത്തന്ന ആ സാധനം ഓർമക്കായി സൂക്ഷിച്ചു വച്ചാലോ എന്നാലോചിക്കുകയാണ് ഞാൻ."
സത്യത്തിൽ ചിരിക്കണോ കരയണോ എന്ന ഒരു മാനസികാവസ്ഥയിലായി ഞാനപ്പോൾ.
ഓരോ പ്രവാസിയുടെയും എത്ര നാളത്തെ സ്വപ്നങ്ങളാണ് നാട്ടിലെ ശിഷ്ടകാല സുന്ദരജീവിതം. പ്രഭാതത്തിനു മുമ്പേ മുഴങ്ങുന്ന അലാറത്തിന്റെ നിലവിളിയിൽ തുടങ്ങുന്ന നിശ്ശബ്ദ നെടുവീർപ്പുകൾ തലമുറകൾ രണ്ടോ മൂന്നോ കൈമാറി വന്ന മാറ്റങ്ങളൊന്നും ഉൾക്കൊള്ളാൻ മാത്രം ഇപ്പോഴും വളർന്നിട്ടില്ല. സാധാരണ പ്രവാസിയുടെ അതിജീവന പ്രതീക്ഷകൾ അനന്തമായി പായുന്ന സമയ സൂചികൾ പോലെ നീളുന്നതാണ്. എങ്ങിനെയെങ്കിലും കരപിടിക്കാൻ സാധിക്കുന്ന ആളുകളുടെ ഇന്നത്തെ അവസ്ഥയാണ് മേൽ പറഞ്ഞ അനുഭവ സാക്ഷ്യങ്ങൾ. ഇരുപതും മുപ്പതും വർഷങ്ങൾ നീണ്ട പ്രവാസപ്പെരുമഴക്കൊടുവിൽ ഏറെ പ്രതീക്ഷകളോടെ നാടണയുന്നവർ നേരിടുന്ന മാനസിക അടിയന്തിരാവസ്ഥയും സാമ്പത്തിക സന്ദേഹങ്ങളും ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട്.
കാലമേറെ മാറിയിട്ടും നാടും നാട്ടുകാരും മാറിയിട്ടും തട്ടുകടയിൽ നിന്നും കുഴിമന്തിയിൽ നിന്നും കരകയറാത്ത സംരംഭക സ്വപ്നങ്ങളാണ് ഇന്നും സാധാരണ പ്രവാസിയുടേത്. ആട്, കോഴി, കന്നുകാലി ഫാമുകൾ, ബേക്കറി, കൂൾബാർ, പച്ചക്കറിവണ്ടി, ടാക്സി മുതൽ നാലഞ്ച് പേർ ചേർന്ന് തുടങ്ങുന്ന ചെറുകിട കച്ചവടങ്ങളിൽ ഒതുങ്ങുകയാണ് പ്രവാസി സംരംഭങ്ങളിപ്പോഴും. ഒരാൾ തുടങ്ങി വിജയിപ്പിച്ച് കരകയറിയ സംരംഭങ്ങൾ അതേ പടി പകർത്തുകയെന്ന ഒട്ടും ശ്രമകരമല്ലാത്ത മാർക്കറ്റ് സ്റ്റഡിയാണ് (കമ്പോള പഠനം) മലയാളികൾക്ക് ഇന്നുമിഷ്ടം. അതിന് ഗൾഫെന്നോ നാടെന്നോ വ്യത്യാസമില്ല.
അയാൾ തുടങ്ങുന്ന സമയം, പ്രദേശത്തിന്റെ ആവശ്യം, ഉപഭോഗ്താക്കളുടെ താല്പ്പര്യങ്ങളൾ,സമാനമായ സംരംഭങ്ങൾ,മത്സര സാധ്യതകൾ, നമ്മുടെ മാത്രം പ്രത്യേകതകൾ,വിപണന തന്ത്രം, തുടങ്ങി പല ഘടകങ്ങളും വ്യക്തമായി പഠിക്കാനും മനസ്സിലാക്കാനും ചിലവഴിക്കുന്ന പണവും സമയവുമാണ് ഓരോ സംരംഭത്തിന്റെയും ഭാവി നിർണയിക്കുന്നത്. ഇതൊന്നുമില്ലാതെ എല്ലാം ഭാഗ്യത്തിന് വിട്ടുകൊടുക്കുന്ന അപകടകരമായ രീതിയാണ് നമ്മളിപ്പോഴും പിൻ തുടരുന്നത്. ഇത് നാം തുടങ്ങുന്ന സംരംഭത്തിന് മാത്രമല്ല മറ്റുള്ള കച്ചവടക്കാരുടെ നിലനിൽപ്പ് കൂടി അവതാളത്തിലാക്കും. അതാണ് നാട്ടിലിപ്പോൾ കാണുന്ന കുഴിമന്തി ദുരന്തം.
ഓരോ നിമിഷവും പുതിയ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്ന തലത്തിലേക്ക് നെറ്റ്‌വർക് കണക്ടീവിറ്റി നമ്മുടെ നാടിനെ മാറ്റിയിട്ടുണ്ട്. പ്രവാസഭൂമികയിൽ ഇപ്പോഴും "റേഷനായി" മാത്രം കിട്ടുന്ന ഡാറ്റ നമ്മുടെ നാട്ടിൽ വിപ്ലവകരമായ സാഹചര്യം ഉണ്ടാക്കിയിട്ടുമുണ്ട്. ഇഷ്ടമുള്ളതെന്തും വിരൽത്തുമ്പിൽ വാങ്ങുന്ന തലമുറക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ശീലിക്കുകയാണ് നാട് പിടിക്കുന്ന ഓരോ പ്രവാസിയും ആദ്യമായി ചെയ്യേണ്ടത്. ഒന്നോ രണ്ടോ വർഷം ശമ്പളമില്ലാതെ ജീവിക്കാൻ വേണ്ട മുതൽ മുടക്കാണ് കയ്യിൽ ഉണ്ടാകേണ്ടത്. ഈ സമയം കൊണ്ട് നാട് വിട്ടു പോയ കാലത്തിൽ നിന്ന് വർത്തമാനത്തിലേക്ക് സ്വയം സന്നിവേശിപ്പിക്കാൻ കഴിയുക എന്നതാണ് വിജയത്തിന്റെ മുഖ്യ ഘട്ടം. എല്ലാ അർത്ഥത്തിലും പ്രവാസമെന്ന മത്ത് വിട്ട ശേഷം അത് വരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ ഏറ്റവും അനുയോജ്യമായ ഒരു തീരുമാനം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.അത് വരെയുള്ള ക്ഷമയാണ് നിങ്ങൾ നാട്ടിൽ നിൽക്കണോ നിത്യപ്രവാസിയായി തുടരണോ എന്ന കാര്യം ഉറപ്പാക്കുക.
ഒന്ന് വച്ചാൽ പത്ത് എന്ന സിദ്ധാന്തവുമായി തിരിച്ചെത്തുന്ന പ്രവാസികളെ വശത്താക്കാൻ വരുന്നവർക്ക് ഇപ്പോഴും നല്ല കൊയ്ത്ത് തന്നെയാണ്. സ്വയം തീരുമാനമെടുക്കാൻ അങ്കലാപ്പുള്ളവരെ വലയിൽ വീഴ്ത്താൻ ഇവർ മിടുക്കരായിരിക്കും.ചൂഷണങ്ങൾ തിരിച്ചറിയാനുള്ള ശേഷി സിദ്ധിക്കുക എന്നതാണ് പ്രവാസം കൊണ്ട് ഓരോരുത്തരും ആർജ്ജിക്കേണ്ട ഒരു കാര്യം. പ്രലോഭനങ്ങളിൽ വീഴാതിരിക്കൽ വളരെ സാഹസകരമാണ്. പ്രത്യേകിച്ച് ആവശ്യത്തിൽ കവിഞ്ഞ സമ്പത്ത് കയ്യിൽ വരുമ്പോൾ
മുന്നിലെത്തുന്ന അവസരങ്ങളുടെ വലയിൽ വീഴുക എളുപ്പമാകും. സാമ്പത്തിക ചൂഷണങ്ങൾ പെരുകിയ കാലത്ത് സ്വയം ചിന്തിച്ച് ഔചിത്യപൂർണമായ തീരുമാനങ്ങൾ എടുക്കുകയാണ് വേണ്ടത്.
സാമ്പത്തിക അച്ചടക്കം ശീലിക്കാൻ ഏറ്റവും നല്ല മാർഗമാണ് പ്രവാസം. കിട്ടുന്ന വരുമാനത്തിൽ നിന്ന് കൃത്യമായ വിഹിതങ്ങൾ മനസ്സിലാക്കി ചിലവഴിക്കുക. വലിയ ചെലവുകൾക്ക് മുൻകൂട്ടി ബഡ്ജറ്റ് നിശ്ചയിക്കുക. വരവ് ചിലവുകൾ ആവശ്യമെങ്കിൽ രേഖപ്പെടുത്തുക. കൂട്ട് കച്ചവടങ്ങളിൽ കൃത്യമായ കണക്ക് സൂക്ഷിക്കുകയും ലാഭനഷ്ടങ്ങൾ രേഖപ്പെടുത്തി ധാരണയിൽ മുന്നോട്ട് പോവുകയും ചെയ്യുക.പുതിയ സംരംഭങ്ങളിൽ ഒരു വർഷമെങ്കിലും പിടിച്ച് നിൽക്കാനുള്ള സാമ്പത്തിക സ്രോതസ് ഉണ്ടായിരിക്കുക. ഇതൊന്നുമില്ലാതെ കയ്യിലുള്ളതും കടം വാങ്ങിയതും കൊണ്ട് തുടങ്ങുകയും ഒന്ന് രണ്ട് മാസം കൊണ്ട് തന്നെ തീരുമാനമാകുകയും ചെയ്യുന്ന അപകടകരമായ കച്ചവടരീതിയാണ് പലരുടെയും ഭാവി തുലക്കുന്നത്.
നമ്മുടെ ആത്മവിശ്വാസക്കുറവിനെ ചൂഷണങ്ങൾക്ക് വിട്ട് കൊടുക്കാതിരിക്കുക.ഈ പ്രപഞ്ചത്തിൽ നമ്മളല്ലാത്ത മറ്റൊരാൾക്കും നമ്മുടെ വളർച്ച ബാധ്യതയല്ല എന്ന് ഉറച്ചു വിശ്വസിക്കുകയാണ് വേണ്ടത്. സംശയമുണ്ടെങ്കിൽ പിന്നിട്ട വഴികൾ ഓർത്ത് നോക്കുക. പലഘട്ടങ്ങളിൽ പല ദേശങ്ങളിൽ പല വേഷം കെട്ടി കൂടെ വന്ന എത്ര മനുഷ്യർ. അവസരങ്ങൾ ഒരുക്കിയും, വഴിതടഞ്ഞും, കൂടെ നിന്നും, പ്രോത്സാഹിപ്പിച്ചും, നിരുത്സാഹപ്പെടുത്തിയും വന്നവർക്കിടയിലൂടെ മുന്നേറാൻ നിങ്ങൾ കാണിച്ച തിടുക്കവും ഉത്സാഹവും നേടിത്തന്ന വിജയങ്ങൾ നിങ്ങളുടേത് മാത്രമായി മാറിയില്ലേ. മറ്റുള്ളതെല്ലാം പടച്ചവനൊരുക്കിയ സാഹചര്യങ്ങളായിരുന്നു. സഹായിച്ചവരെ മറക്കാതിരിക്കുകയും ദ്രോഹിച്ചവരെ മറക്കുകയും ചെയ്യുക. അതോടൊപ്പം സന്തോഷവും സമാധാനവും നാളെ കൈവരുന്ന ഒന്നല്ലെന്നും മുന്നോട്ട് പോകുന്ന ഓരോ നിമിഷവും ആത്മീയവും ബൗദ്ധികവുമായ സന്തോഷങ്ങൾ കൊണ്ട് സമ്പന്നമാണെന്നും മനസ്സിലാക്കുന്നിടത്ത് നമുക്ക് വലിയ ആനന്ദം കണ്ടെത്താനാകും.
ചെറിയ മുതൽ മുടക്കും മിതമായ ലാഭവും, ചെറിയ മുതൽ മുടക്കും വലിയ ലാഭവും, വലിയ മുതൽ മുടക്കും ചെറിയ ലാഭവും, വലിയ മുതൽ മുടക്കും വലിയ ലാഭവും എന്നിങ്ങനെ ഒട്ടനവധി അവസരങ്ങൾ ബിസിനസിലുണ്ട്. ഏത് കച്ചവടത്തിനും ഒരു എളിയ തുടക്കവും, നിലനിൽപ്പ് കാലവും, വളർച്ച ഘട്ടവും, പക്വത കാലവുമടങ്ങിയ ഒരു ചാക്രിക രീതിയുണ്ട്. ഇതറിഞ്ഞു കൊണ്ട് പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ സംരംഭകൻ. അവർക്ക് ഓരോ ഘട്ടത്തിലും തങ്ങൾ എത്തിച്ചേരേണ്ട നാഴികക്കല്ലുകളെ കുറിച്ച് വ്യക്തമായ ധാരണയും അതിനായുള്ള ആൾ ബലവും തന്ത്രങ്ങളും ഉണ്ടായിരിക്കും.അല്ലാതെ ഇന്ന് മുതൽ മുടക്കി നാളെ മുടക്ക് മുതൽ തിരിച്ചെടുത്ത് മറ്റന്നാൾ തൊട്ട് ലാഭം കൊയ്യാമെന്ന മോഹവുമായി വരുന്നവരാണ് ഈയാംപാറ്റകളായി പരിണമിക്കുന്നത്.അവസരങ്ങൾ നമുക്ക് ചുറ്റും ധാരാളമുണ്ട്.ജീവിതമായാലും കച്ചവടമായാലും അവ യഥാസമയം കണ്ടെത്തുകയും ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുന്നിടത്താണ് വിജയത്തിന്റെ രസതന്ത്രമുള്ളത്. പ്രവാസം വെറുമൊരു ചവിട്ട് പടിയായി കാണുക. പുരോഗതിയിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടം മാത്രമാണത്. തിരികെ വരാൻ പ്രിയപ്പെട്ട ഒരിടമുണ്ടെന്നതാണ് പ്രവാസത്തെ ഇത്രമേൽ സമ്പന്നമാക്കുന്നത്.
റശീദ് പുന്നശ്ശേരി
0 comments:
Post a Comment
"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ